ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി സര്‍ക്കാരിലേക്ക് സങ്കടഹര്‍ജി നല്‍കുന്നതിനായി എടൂര്‍ ഫൊറോനയില്‍ നടത്തിയ ഒപ്പുശേഖരണത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. എട്ട് കേന്ദ്രങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച്‌ കര്‍ഷകര്‍ നിവേദനത്തിലേക്കായി ഒപ്പിട്ടു.

ചെടിക്കുളത്ത് വികാരി ഫാ. ജോണ്‍ പൊന്നമ്ബേല്‍ ഉദ്ഘാടനം ചെയ്തു. ഷിബു കുളങ്ങര, ബിനോജ് വയലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വെളിമാനത്ത് അസി. വികാരി ഫാ. ലിയോ നടുപ്പറമ്ബില്‍ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ഞാമത്തോലി, സാജു തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. കരിക്കോട്ടക്കരിയില്‍ വികാരി ഫാ.ആന്‍റണി പുന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജിന്‍റോ പന്തലാനിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.വി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

എടപ്പുഴയില്‍ വികാരി ഫാ. മാത്യു കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാത്യുക്കുട്ടി വട്ടുകുളത്തില്‍ പ്രസംഗിച്ചു. ഉരുപ്പുംകുറ്റിയില്‍ വികാരി ഫാ.ടോമി നടുവിലേക്കുറ്റ് ഉദ്ഘാടനം ചെയ്തു. സജി കല്ലടത്താഴെ പ്രസംഗിച്ചു. മാങ്ങോട് വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജെയിംസ് പാറയില്‍ പ്രസംഗിച്ചു. കീഴ്പ്പള്ളിയില്‍ ഫാ.ജോര്‍ജ് തെക്കുംചേരി ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് പുളിയാനിക്കാട്ട്, ടൈറ്റസ് വെട്ടംതടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വട്ട്യറയില്‍ വികാരി ഫാ. ജോസഫ് പുതുശേരി ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ തടത്തിമാക്കല്‍ പ്രസംഗിച്ചു.

ഭാവി സമരപരിപാടികള്‍ ആലോചിക്കുന്നതിനായി എടൂര്‍ ഫൊറോനതല കര്‍മസമിതി യോഗം നാളെ വൈകുന്നേരം അഞ്ചിന് എടൂര്‍ പാരിഷ് ഹാളില്‍ ചേരുമെന്ന് രക്ഷാധികാരി ഫാ. ആന്‍റണി മുതുകുന്നേല്‍, ചെയര്‍മാന്‍ ഫാ. ജോണി പൊന്നമ്ബേല്‍, കണ്‍വീനര്‍ മാത്തുക്കുട്ടി പന്തപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു. എടൂര്‍, നെല്ലിക്കാംപൊയില്‍, കുന്നോത്ത് ഫൊറോനകളുടെ യോജിച്ചുള്ള സമരം ആലോചിക്കുന്നതിനായി മൂന്നു ഫൊറോനകളില്‍ പ്രതിനിധികളുടെ യോഗവും നടക്കും.