ചന്ദനം മുറിച്ചു കടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍





കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍നിന്നു ചന്ദനം മുറിച്ചു കടത്തുന്നതിനിടെ മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി. പനമരം കാരക്കാമല സ്വദേശികളായ പത്തത്ത് നിസാര്‍(37), ഹാരിസ്(44), മന്തന്‍കണ്ടി അബ്ദുല്‍ ജലീല്‍(37) എന്നിവരാണ് അറസ്റ്റിലായത്.

ചന്ദന മുട്ടികള്‍, ഇവ കടത്താനുപയോഗിച്ച മാരുതി കാര്‍, മരംമുറി ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍. വിജയനാഥ്, കെ. ബാബു, കെ.എം. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഐശ്വര്യ സൈഗാള്‍, എം.എ. രഞ്ജിത്ത്, രമേഷ്കുമാര്‍, അനില രമണന്‍ എന്നിവരും താത്കാലിക വാച്ചര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്.