കാറില്‍ നിന്ന് ഇറക്കിവിട്ട കുട്ടിയുടെ മരണം: ഡ്രൈവര്‍ റിമാന്‍ഡില്‍



പാലക്കാട്: കാറിടിച്ചു വീണ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയില്‍ ഉപേക്ഷിച്ച്‌ പോകുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കസബ പോലീസ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണു കേസെടുത്തതെന്നു കസബ പോലീസ് അറിയിച്ചു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്‍റെ മകന്‍ സുജിതിനെ(12) കാറിടിച്ചു. അതേ കാറില്‍ കൊണ്ടുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായായെന്നു പറഞ്ഞ് ഇറക്കിവിട്ട ശേഷം ഡ്രൈവറും കാറിലെ യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു. ആറു കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിച്ചു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്‍റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമുള്ള നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്. അപകടത്തിനു ശേഷം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നല്‍കിയില്ല, അപകടവിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.