വന്‍ വിലക്കയറ്റം! സപ്ലൈകോയില്‍ അരിയില്ല, പയറില്ല, മുളകില്ല; പച്ചരി കാണാനില്ല;







വന്‍ വിലക്കയറ്റം! സപ്ലൈകോയില്‍ അരിയില്ല, പയറില്ല, മുളകില്ല; പച്ചരി കാണാനില്ല; വിതരണം ചെയ്യുന്നത് 14 അവശ്യസാധനങ്ങളില്‍ രണ്ടോ മൂന്നോ ഇനങ്ങള്‍ മാത്രം
വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടുന്പോള്‍, സപ്ലൈകോ മാവേലി സ്റ്റോറുകളില്‍ അവശ്യസാധന ക്ഷാമം. അരിയും പയറും മുളകും ഉഴുന്നും വെളിച്ചെണ്ണയും അടക്കം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്കു നല്‍കേണ്ട 14 അവശ്യസാധനങ്ങളില്‍ രണ്ടോ മൂന്നോ ഇനങ്ങള്‍ മാത്രമാണു മിക്കയിടങ്ങളിലും വിതരണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയും സാധനങ്ങള്‍ വാങ്ങാനുള്ള ഇ- ടെന്‍ഡര്‍ നടപടി വൈകിയതുമാണു മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും അടക്കമുള്ള സപ്ലൈകോ ഒൗട്ട്‌ലെറ്റുകളില്‍ അവശ്യ സാധന ക്ഷാമത്തിന് ഇടയാക്കിയത്. പച്ചരി കാണാനില്ല കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും അരിയും വെളിച്ചെണ്ണയും ഉഴുന്നും പയറും മുളകുമടക്കമുള്ള അവശ്യസാധനങ്ങള്‍ സപ്ലൈകോ ഒൗട്ട്‌ലെറ്റുകള്‍ വഴി ലഭിച്ചില്ല. പച്ചരിയാകട്ടെ ഏറെ നാളായി കിട്ടുന്നില്ല. പൊതുവിപണിയില്‍ അരിയുടെയും ഉഴുന്നിന്‍റെയും പയറിന്‍റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്പോഴാണു സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്കു തുണയാകേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമായത്. വിപണിയില്‍ വില കുതിച്ചുയരുന്ന സവാളയും ഉള്ളിയും ന്യായമായ വിലയ്ക്കു സാധാരണക്കാര്‍ക്കു ലഭ്യമാക്കുമെന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങളും നടപ്പായില്ല.

സാന്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സബ്സിഡി സാധനങ്ങള്‍, മുന്‍ മാസങ്ങളില്‍ വിറ്റഴിച്ചതിന്‍റെ സ്റ്റോക്ക് എടുത്ത ശേഷം ഒൗട്ട്‌ലെറ്റുകളില്‍ എത്തിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടും അവശ്യസാധന ലഭ്യതയെ ബാധിച്ചു. അവശ്യസാധനങ്ങള്‍ വാങ്ങാനായി കഴിഞ്ഞ നവംബര്‍ അഞ്ചിനു നടക്കേണ്ട ഇ- ടെന്‍ഡര്‍ നടപടികള്‍ വിജിലന്‍സ് കമ്മീഷന്‍ നിബന്ധനകള്‍ പ്രകാരം 22 ലേക്കു നീട്ടിയതും അവശ്യസാധന വിതരണത്തെ പ്രതികൂലമായി ബാധിച്ചതായി സപ്ലൈകോ അധികൃതര്‍ പറയുന്നു. അഞ്ചിനു സാധനം വാങ്ങാനുള്ള ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ നവംബര്‍ അവസാന വാരം ഒൗട്ട്‌ലെറ്റുകളില്‍ സാധനം എത്തിക്കാന്‍ കഴിയുമായിരുന്നുവത്രേ. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവണ്‍മെന്‍റ് സെക്രട്ടറിമാരും അടക്കമുള്ളവര്‍ ആഴ്ചകളായി വിദേശ പര്യടനത്തിലായതിനാല്‍ യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കാനാകാത്തതും പ്രതിസന്ധി ഗുരുതരമാക്കി.

കഴിഞ്ഞ സെപ്റ്റംബര്‍ വരെ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്തതിനുള്ള 134 കോടി രൂപയാണു സപ്ലൈകോയ്ക്കു മാത്രം ധനവകുപ്പു നല്‍കാനുള്ളത്. ഇതിനു ശേഷമുള്ള രണ്ടു മാസങ്ങള്‍കൂടി കണക്കാക്കുന്പോള്‍, കിട്ടാനുള്ള കോടികള്‍ ഇനിയും ഉയരും. പണം നല്‍കാതായാല്‍ സാധനം വാങ്ങുന്നതിനെയും ഇതു ഗുരുതരമായി ബാധിക്കും. വന്‍ വിലക്കയറ്റം പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം നടുവൊടിക്കുന്ന വിലക്കയറ്റമാണ്.

അരിവില കിലോഗ്രാമിന് 37- 38 രൂപയായി ഉയര്‍ന്നു. സപ്ലൈകോ വഴി തെക്കന്‍ കേരളത്തില്‍ ജയയും മറ്റിടങ്ങളില്‍ കുറവ ഇനത്തിലുമുള്ള അരി 25 രൂപ നിരക്കില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ചു കിലോഗ്രാം വീതവും 33 രൂപ നിരക്കില്‍ ആവശ്യാനുസരണവും നല്‍കി വന്നിരുന്നു. മട്ട അരി 24 രൂപയ്ക്കാണു വിതരണം നടത്തിയിരുന്നത്. നവംബര്‍ പകുതിയോടെ മിക്കയിടത്തും സ്റ്റോക്ക് തീര്‍ന്നു. വെളിച്ചെണ്ണയും പയറും മുളകും മല്ലിയും ഉഴുന്നുമൊക്കെ ഇതേ അവസ്ഥയിലാണ്. ഉഴുന്നിനു വില കുത്തനെ ഉയര്‍ന്നതോടെ ഇ-ടെന്‍ഡര്‍ വഴി വരുംമാസങ്ങളിലും ലഭ്യമാക്കാന്‍ കഴിയുമോയെന്ന സംശയം സപ്ലൈകോ അധികൃതര്‍ക്കുണ്ട്. ഉഴുന്ന് 60 രൂപ നിരക്കിലാണ് മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്തിരുന്നത്. സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങളും അവയുടെ വിലയും ചുവടെ: ചെറുപയര്‍- 69, ഉഴുന്ന് (ബോള്‍)- 60, വന്‍കടല- 42, വന്‍പയര്‍- 45, തുവരപ്പരിപ്പ്- 62, മുളക്- 75, മല്ലി- 82, പഞ്ചസാര- 22, വെളിച്ചെണ്ണ (അരലിറ്റര്‍)- 46, ജയഅരി ആന്ധ്ര- 25, ആന്ധ്ര ഇതര ജയ അരി- 25, കുറുവ അരി- 25, മട്ട അരി- 24, പച്ചരി- 23.