സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച്‌ കേന്ദ്രം



ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 35,298 കോടി രൂപയാണ് തിങ്കളാഴ്ച അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കാത്തത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജിഎസ്ടി കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് തിരുമാനം.

ആഗസ്റ്റ് മുതല്‍ ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, വിതരണം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായിരുന്നില്ല.

കേരളത്തിന് ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ടപരിഹാരമായി 1,600 കോടിയുള്‍പ്പെടെ 3,000 കോടി രൂപയാണ് ലഭിക്കാനുള്ളത്.