തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയില്‍ തടഞ്ഞ് പ്രതിപക്ഷത്തെ സ്പീക്കര്‍ ബലംപ്രയോഗിച്ച്‌ നീക്കി. വാച്ച്‌ ആന്‍റ് വാര്‍ഡിനെ ഉപയോഗിച്ച്‌ പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിച്ച്‌ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഏഴു മിനിറ്റോളം ഗവര്‍ണറും മുഖ്യമന്ത്രി ഉള്‍പ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച്‌ ആന്‍റ് വാര്‍ഡിനെ ഉപയോഗിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്. നടുത്തളത്തില്‍ കിടന്ന് പ്രതിഷേധിച്ച അന്‍വര്‍ സാദത്തിനെ വാച്ച്‌ ആന്‍റ് വാര്‍ഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവര്‍ണറെ വാച്ച്‌ ആന്‍റ് വാര്‍ഡ് വലയത്തില്‍ സുരക്ഷിതമായി ഇരിപ്പിടത്തില്‍ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച്‌ മാറ്റുകയും ചെയ്തു.

നയപ്രഖ്യാപനപ്രസംഗത്തിനായി എത്തവെ നടുത്തളത്തില്‍വച്ചാണ് ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഒപ്പം നില്‍ക്കുന്പോഴാണു പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത്. ഗവര്‍ണര്‍ പ്രധാനകവാടത്തിനു മുന്നില്‍ നില്‍ക്കുന്പോള്‍ത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചിരുന്നു. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയര്‍ത്തി.

സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാര്‍ലമെന്‍ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് ഗവര്‍ണര്‍ സഭയിലേക്ക് എത്തുന്നത്.