പുതുവര്‍ഷപ്പുലരിയില്‍ ശബരീശനെ തൊഴാന്‍വന്‍ തിരക്ക്; സുരക്ഷാ ക്രമീകരണം ശക്തമാക്കി പോലീസ്


ശബരിമല: പുതുവര്‍ഷാരംഭദിനത്തില്‍ ശബരീശനെ തൊഴാന്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. 2019ന്‍റെ അവസാനദിനം രാത്രി ഏഴു വരെ പ്രാഥമിക കണക്ക് അനുസരിച്ച്‌ 63803 പേരാണ് മല ചവിട്ടിയത്. പന്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു വരെ ദര്‍ശനത്തിനെത്തിയതെന്ന് പോലീസ് അറിയിച്ചു. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീര്‍ഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പന്പയില്‍നിന്ന് 22009 പേരും പുല്‍മേട്ടില്‍ നിന്ന് 989 പേരും ദര്‍ശനത്തിനെത്തിയതായാണ് ആദ്യ കണക്കുകള്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങിയ തിരക്ക് ഇന്നു പുലര്‍ച്ചെ വരെ തുടരുകയായിരുന്നു. ഇന്നലെ ദീപാരാധന സമയത്ത് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ തൊഴാന്‍ തീര്‍ഥാടകരില്‍ നല്ലൊരു പങ്കും സന്നിധാനത്ത് തങ്ങുകയാണ്.

രാത്രി 12നു നട അടച്ചിരുന്നെങ്കിലും കാത്തിരുന്ന അയ്യപ്പഭക്തര്‍ ശരണംവിളികളോടെയാണ് പുതുവര്‍ഷത്തെ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്പോള്‍ നിര്‍മാല്യദര്‍ശനത്തിനു വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് അധികമായതോടെ സുരക്ഷാ ക്രമീകരണം പോലീസ് ശക്തമാക്കി. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്.

തമിഴ്നാട് റവന്യു മന്ത്രി ആര്‍. ബി. ഉദയകുമാര്‍ ഇന്നലെ വൈകുന്നേരം ശബരിമല ദര്‍ശനം നടത്തി. സന്നിധാനത്ത് സ്ക്വാഡുകളുടെ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി ശബരിമല: സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍.

സജികുമാറിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മിക്കവയ്ക്കും ഹെല്‍ത്ത് കാര്‍ഡില്ലെന്ന് കണ്ടെത്തി. ഇവയ്ക്ക് കര്‍ശന താക്കീത് നല്‍കി.