ദിജിലിന്റെ മരണം കൊലപാതകം: പിതൃസഹോദരി പുത്രന്‍ അറസ്റ്റില്‍

ഉരുവച്ചാല്‍: മാലൂര്‍ കരിവെള്ളൂര്‍ പൃഥ്വിയില്‍ പി. ദിജിലിെന്‍റ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പിതൃസഹോദരി പുത്രന്‍ ഷിനോജിനെ കൂത്തുപറമ്ബ് കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി ദിജിലിനെ വിളിച്ചുവരുത്തിയ ഷിനോജ് ഏറെനേരം സൗഹൃദ സംഭാഷണം നടത്തിയശേഷം 12 മണിയോടെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുെവന്ന് മാലൂര്‍ എസ്.ഐ ടി.പി. രജീഷ് പറഞ്ഞു. തുടര്‍ന്ന് കിണറിെന്‍റ ബീമില്‍ കയറില്‍ കെട്ടിയിട്ടു. കൃത്യത്തിന് ശേഷം ഷിനോജ് അടുത്തുള്ള തോട്ടില്‍നിന്ന് കുളിച്ച്‌ വീട്ടിേലക്ക് പോയി. ഞായറാഴ്ച രാവിലെയാണ് ദിജിലിനെ വീടിനുസമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടിയപ്പോള്‍ ഷിനോജ് സ്ഥലത്തുണ്ടായിരുന്നില്ല.

ഇത് നാട്ടുകാര്‍ പൊലീസിെന്‍റ ശ്രദ്ധയില്‍പെടുത്തി. ഇതോടെ അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദിജില്‍ മൂന്ന് മാസം മുമ്ബാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ വാഹനത്തില്‍ പച്ചക്കറിക്കച്ചവടം നടത്തിവരുകയായിരുന്നു. ഇയാളുടെ ഭാര്യയുമായി ഷിനോജിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ ശശീന്ദ്രന്‍ ആലക്കാട്ട്, പി.വിനോദ് കുമാര്‍, കെ.എം.മനോജ് കുമാര്‍, ഇ.കെ.രമേശന്‍, എ.എസ്.ഐമാരായ ശിവദാസന്‍, സജേഷ്, കെ.പി. ഷിബുലാല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.