ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക് ആയുസ്സില്‍ അര്‍ബുദ ബാധ

യുനൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ പത്തിലൊരാള്‍ക്ക് ആയുസ്സില്‍ ഏതെങ്കിലും രൂപത്തിലുള്ള അര്‍ബുദബാധയുണ്ടാകുന്നതായി ലോകാരോഗ്യ സംഘടന. 15ലൊരാള്‍ മരണപ്പെടുന്നത് അര്‍ബുദം കാരണമാണെന്നും ലോക അര്‍ബുദ ദിനത്തോടനുബന്ധിച്ച്‌ ഡബ്ല്യു.എച്ച്‌.ഒയും സംഘടനയുടെ അര്‍ബുദ ഗവേഷണ ഏജന്‍സിയും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഇന്ത്യയില്‍ പുതുതായി 11.6 ലക്ഷം പേര്‍ക്കാണ് അര്‍ബുദ ബാധയുണ്ടായത്. 7,84,800 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. 135 കോടി ജനങ്ങളില്‍ അഞ്ചു വര്‍ഷമായി രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 22.6 ലക്ഷമാെണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ പുതുതായി രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേര്‍ക്ക് സ്തനാര്‍ബുദമാണ് -1,62,500. വായിലെ അര്‍ബുദം (1,20, 000), ഗര്‍ഭാശയ അര്‍ബുദം (97,000), ശ്വാസകോശാര്‍ബുദം (68,000), വയറിലെ അര്‍ബുദം (57,000), കുടലിലെ അര്‍ബുദം (57,000) എന്നിങ്ങനെയാണ് മറ്റു രോഗികളുടെ കണക്ക്. രോഗികളില്‍ പകുതിയും ഈ ആറ് വിഭാഗങ്ങളിലാണ്. പുതുതായി രോഗം ബാധിച്ചവരില്‍ 5,87,000 പേരും വനിതകളാണ്. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവക്ക് പുറമെ അണ്ഡാശയ അര്‍ബുദം (36,000), വായിലെ അര്‍ബുദം (28,000) എന്നിവയാണ് സ്ത്രീകളെ കൂടുതലായി ബാധിക്കുന്നത്.

പുരുഷന്മാരില്‍ 5.7 ലക്ഷം പുതിയ രോഗികളില്‍ വായിലെ അര്‍ബുദം (92,000), ശ്വാസകോശാര്‍ബുദം (49,000), വയറിലെ കാന്‍സര്‍ (39,000), അന്നനാള കാന്‍സര്‍ (34,000) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.