യാത്രക്കാര്‍ക്ക് ഭീഷണിയായ കണ്ണൂര്‍‌ വിമാനത്താവളത്തിലെ തേനീച്ചക്കൂട്ടത്തെ വെള്ളം ചീറ്റി നീക്കംചെയ്തു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട്ടത്തെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് നീക്കം ചെയ്തത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ പലയിടത്തായായിരുന്നു തേനീച്ചക്കൂടുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം യാത്രക്കാരുടെ കൂടെയെത്തിയ കുട്ടിയടക്കം അഞ്ചു പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കൂട്ടമായെത്തിയ തേനീച്ചകള്‍ ആള്‍ക്കാരെ കുത്തുകയായിരുന്നു. തേനീച്ചകളുടെ ഭീഷണിയെക്കുറിച്ച്‌ പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ തേനീച്ചക്കൂട് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചത്. കീടനാശിനി ഉപയോഗിക്കാതെ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം വെള്ളം ചീറ്റിയാണ് തേനീച്ചയെ തുരത്തിയത്. മൂന്നു മാസം മുമ്ബ് തേനീച്ചകള്‍ വട്ടമിട്ടു പറന്നത് മൂലം വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്ബു തന്നെ ടെര്‍മിനല്‍ കെട്ടിടത്തില്‍ തേനീച്ചക്കൂട്ടം ഇടംപിടിച്ചിരുന്നു.