നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍; യുവതി കസ്റ്റഡിയില്‍

ചെറുതോണി: അവിവാഹിതയായ പെണ്‍കുട്ടിക്കു ജനിച്ച നവജാതശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടി വാത്തിക്കുടിയിലാണ് സംഭവം. ചൊവ്വാഴ്ച വീട്ടില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ യുവതി പൊലീസ് കസ്റ്റഡിയില്‍

ചൊവ്വാഴ്ച രാത്രിയാണു പെണ്‍കുട്ടി കുളിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ‌പ്രസവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. കുഞ്ഞിനെ മറവു ചെയ്യുന്നതിനായി ബാഗിനുള്ളില്‍ ആക്കി സൂക്ഷിച്ചു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചു വച്ചിരുന്നു. ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കി കെട്ടി വച്ചാണ് ഗര്‍ഭിണിയാണെന്ന വിവരം മറ്റുള്ളവരി ല്‍നിന്നു മറച്ചു വച്ചതെന്നും പറയുന്നു.

കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്‍റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പെണ്‍കുട്ടി വാട്സ് ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസില്‍ അറിയിക്കുകയായിരുന്നു.ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറിനുള്ളില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രക്തസ്രാവം കൂടുതലായതിനെ തുടര്‍ന്ന് യുവതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവുകയുള്ളൂ എന്നു തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.