തൃക്കരിപ്പൂര്‍: കൈക്കോട്ടുകടവില്‍ 320 കുരുന്നുകളാണ് ഇശലുകള്‍ക്ക് ചുവട് വച്ച്‌ ആസ്വാദകരുടെ മനം കവര്‍ന്നത്. ഇന്നലെ വൈകുന്നേരം കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലോവര്‍ പ്രൈമറി വിഭാഗത്തിലെ കുരുന്നുകളാണ് 'മെഗാ ഒപ്പന' അവതരിപ്പിച്ചത്. കുട്ടികളുടെ ചച്ചാജിയുടെ ജന്മദിനത്തില്‍ തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമായ ഒപ്പന നാടിന് മുന്നില്‍ അവതരിപ്പിച്ചാണ് കുട്ടികള്‍ ആഘോഷിച്ചത്. ആഘോഷങ്ങള്‍ക്ക് പൊലിമയേറ്റാന്‍ കലാസ്വാദകരുടെ മസസില്‍ ഇടം പിടിച്ച പ്രമുഖ മാപ്പിളപ്പാട്ടു ഗായിക കണ്ണൂര്‍ സീനത്ത് കൂടി പരിപാടിയുടെ മുഖ്യാതിഥിയായെത്തി. സ്കൂള്‍ അങ്കണത്തിലെ വേദിയില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആസ്വാദകര്‍ക്ക് മുന്നില്‍ 'മലക്കുല്‍ മൗത്തസ്റായില്‍ അണഞ്ഞിടും മുമ്ബേ ....' എന്ന ഗാനം സീനത്ത് ഒപ്പനക്ക് മുമ്ബേ തുടങ്ങിയതോടെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന 320 കുരുന്നുകള്‍ ഒപ്പനയുടെ തനതു വേഷത്തില്‍ ആടിപ്പാടി കൈകൊട്ടി കളിച്ചു. നൂറു കണക്കിന് തോഴിമാരുടെ നടുവില്‍ മണവാട്ടിയാകാനുള്ള ഭാഗ്യം ലഭിച്ചത് നാലാം ക്ലാസുകാരി വി.എന്‍. ഷാസിബക്കായിരുന്നു.

മാപ്പിളപ്പാട്ടാസ്വാദകരുടെ മനസില്‍ എക്കാലവും തങ്ങി നില്‍ക്കുന്ന അഞ്ചു ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പശ്ചാത്തല ഗാനമൊരുക്കിയത്. കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്താതെ ചരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുട്ടികളെ പരിശീലിപ്പിച്ചതും ഒരുക്കിയതും ഇതേ സ്കൂളിലെ തന്നെ അധ്യപികമാരാണ്. പി. ശഫ്‌നബീഗം, എം.കെ.

ബുഷ്‌റ, എം.എ. ഹസീന, കെ.പി. കൃഷ്ണപ്രിയ, കെ. റുക്‌സാന, പി.സി. മുര്‍ഷിദ, എം.വി. സന്ധ്യ, നദീദ അബ്ദുള്‍ മജീദ് എന്നീ അധ്യാപികമാര്‍ നേതൃത്വം നല്‍കി.