കണ്ണൂര്‍: കായികകൗമാരത്തിന്റെ കളിമുറ്റം നിറയെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സന്റെ നൊമ്ബരമുണര്‍ത്തുന്ന ഓര്‍മകളാണ്. അതുകൊണ്ടുതന്നെ സുരക്ഷയില്‍ വിട്ടുവീഴ്ച ഒട്ടുമില്ല. കാരണം, പാലായില്‍ സംസ്ഥാന അമച്വര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് ദാരുണാന്ത്യം ഏറ്റുവാങ്ങിയ അഫീലിന്റ വിധി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ (സ്പോര്‍ട്സ്) ചാക്കോ ജോസഫ് പറഞ്ഞു.

ഹാമര്‍, ഡിസ്കസ് ത്രോ തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം വലക്കൂടുകള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, വലക്കൂടുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളവയുമാണ്. ത്രോ ഇനങ്ങളിലെ മത്സരം ഒന്നിച്ച്‌ നടത്തില്ല. ത്രോ ഇനങ്ങളിലെ മത്സരം നടക്കുമ്പോള്‍ ട്രാക്കില്‍ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുന്നതിന് മാധ്യമപ്രവര്‍ത്തകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വളന്‍റിയര്‍മാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഇതുസംബന്ധിച്ച്‌ പ്രത്യേകം ജാഗ്രതാ നിര്‍ദേശങ്ങളുമുണ്ട്.