മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ; ശിവസേന സുപ്രീംകോടതിയില്‍




മുംബൈ/ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭയില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി ബ്രസീല്‍ സന്ദര്‍ശനത്തിനു യാത്രതിരിക്കും മുമ്ബായിരുന്നു മന്ത്രിസഭാ യോഗം ചേര്‍ന്നത്. ബിജെപി എംഎല്‍എമാരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബന്ധപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ അടിയന്തര നീക്കം.

രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് വിശദീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം എത്തുന്നത്. രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തെന്നു സ്ഥിരീകരിച്ച്‌ പ്രസാര്‍ ഭാരതിയും ദൂരദര്‍ശനും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രാജ്ഭവന്‍ വൃത്തങ്ങള്‍ ഇതു സ്ഥിരീകരിക്കാന്‍ തയാറായിരുന്നില്ല.

അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സാവകാശം നല്‍കുന്നില്ലെന്ന് ആരോപിച്ച്‌ ശിവസേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരുണ്ടാക്കാന്‍ സമയം നിഷേധിച്ചതിനെതിരെയാണ് ഹര്‍ജി. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്ക് ഗവര്‍ണര്‍ 48 മണിക്കൂര്‍ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയെന്ന പരാതിയാണ് ശിവസേന ഉയര്‍ത്തുന്നത്. ശിവസേന നേതാക്കളുടെ അടിയന്തര യോഗം ശിവസേന വിളിച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി എട്ടിനകം തീരുമാനം എടുക്കുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്ക് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശിവസേനയുടെ പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാക്കാനാവില്ല. ഇക്കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്നും എന്‍പിസി അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഇന്നു വൈകുന്നേരം ശരദ് പവാറുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. മതേതരത്വത്തിന് കോട്ടം വരുത്തുന്ന യാതൊരു നിര്‍ദേശങ്ങളും ഉണ്ടാകില്ലെന്ന് ശിവസേന എഴുതി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നാണ് സൂചന. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച്‌ ശിവസേനയ്ക്കും എന്‍സിപിക്കും ഇടയില്‍ വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് ഉപാധി എന്‍സിപി മുന്നോട്ട് വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള ചര്‍ച്ച കഴിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും.

എന്‍സിപിക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന സമയപരിധി ഇന്ന് രാത്രി എട്ടരയോടെയാണ് അവസാനിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ ശിവസേനയ്ക്കു സാധിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ വിളിച്ചത്.