പാലം ജങ്ഷന്‍ വീതികൂട്ടല്‍ ഗതാഗതക്കുരുക്കഴിയാതെ ഇരിട്ടി





ഇരിട്ടി: ഗതാഗതക്കുരുക്കൊഴിയാതെ ഇരിട്ടി നഗരവും ജനങ്ങളും. തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ഇരിട്ടി പാലത്തിന് സമീപത്ത് നിന്നും മണ്ണെടുക്കുന്നതുമൂലം പാലത്തിലുണ്ടാകുന്ന ഗതാഗതസ്തംഭനമാണ് നഗരത്തെ ബാധിക്കുന്നത്.രാത്രിയും പകലുമായി കെ.എസ്.ടി.പി നിര്‍മാണം നടക്കുന്ന ഇരിട്ടിയുടെ വിവിധ മേഖലകളില്‍ ഗതാഗതക്കുരുക്ക് പതിവാകുകയാണ്. പാലം ജങ്ഷന്‍ വീതികൂട്ടുന്നതിനായി കുന്നിടിക്കല്‍ പ്രവൃത്തി നടക്കുകയാണ്. ഇതിനൊപ്പം ഗതാഗതനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളെ കുരുക്കിലാക്കുകയാണ്.രാത്രിയില്‍ പാലം ജങ്ഷന്‍ മുതല്‍ മാടത്തില്‍ വരെയുള്ള ഭാഗത്ത് പൂര്‍ണ ഗതാഗത നിരോധനമാണ് നിലനില്‍ക്കുന്നത്. ഈ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വള്ളിത്തോട്, ഉളിക്കല്‍, ഇരിട്ടി വഴിയും എടൂര്‍, കോറമുക്ക്, കരിയാല്‍, ജബ്ബാര്‍ക്കടവ് വഴിയുമാണ് ഇരിട്ടിയില്‍ എത്തുന്നത്.

നവംബര്‍ 21 മുതല്‍ 30 വരെയാണ് ഗതാഗത നിയന്ത്രണം. 10 ദിവസ കാലയളവില്‍ വീതികൂട്ടേണ്ട ഭാഗത്തെ കുന്നിടിച്ച്‌ നീക്കണമെന്ന കാരണത്താല്‍ രാത്രിയില്‍ അതിവേഗം മണ്ണിടിച്ച്‌ റോഡിലേക്ക് തള്ളുകയും തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ റോഡിലെ മണ്ണ് പഴശ്ശി ജലാശയത്തിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, റോഡിലേക്ക് തള്ളിയ മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്യാനുള്ള കാലതാമസം രാവിലെയാകുമ്ബോഴേക്കും വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കുന്നു. ഒപ്പം തന്നെ പൊടിശല്യം കൂടി യാത്രക്കാര്‍ക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്. സമയം തെറ്റിയുള്ള ബസുകളുടെ യാത്ര പലപ്പോഴും സര്‍വിസുകള്‍ ഒഴിവാക്കേണ്ട ഗതികേടിലാണ്. ഗതാഗതം നിയന്ത്രിക്കുന്ന നിയമപാലകര്‍ക്കും പൊടിശല്യവും ഗതാഗതക്കുരുക്കും ദുരിതം മാത്രമാണ് സൃഷ്ടിക്കുന്നത്. ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നുഇരിട്ടി: ഇരിട്ടി പാലത്തിലെ ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നു.

ഞായറാഴ്ച രാത്രി 11 മുതല്‍ മൂന്നു മണിക്കൂര്‍ അടച്ചിട്ടാണ് ടാറിങ് നടത്തിയത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിെന്‍റ ഭാഗമായി ടൗണില്‍ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിക്കൊപ്പമാണ് കെ.എസ്.ടി.പിതന്നെ പാലത്തിലെ ഉപരിതല ടാറിങ്ങും ഏറ്റെടുത്തിരിക്കുന്നത്. അതേസമയം നഗരത്തിലെ ഇരു വശങ്ങളിലുമള്ള മൂന്നു മീറ്റര്‍ വീതിയിലുള്ള ടാറിങ്ങും ചൊവ്വ രാത്രിയോടെ പൂര്‍ത്തിയാകും.കെ.എസ്.ടി.പിതന്നെ ഏറ്റെടുത്തിരിക്കുന്ന ഇരിട്ടി ബസ്സ്റ്റാന്‍ഡ് ബൈപാസ് റോഡിെന്‍റ ടാറിങ് പൂര്‍ത്തിയായി. പാലത്തിനോട് ചേര്‍ന്ന് പാലം കവല വീതികൂട്ടി നവീകരിക്കുന്നതിനായി നടക്കുന്ന കുന്നിടിക്കല്‍ പുരോഗമിക്കുകയാണ്. ഇതിനായി 30വരെ രാത്രി ഒമ്ബത് മുതല്‍ രാവിലെ 5.30വരെ പാലം മുതല്‍ മാടാത്തിയില്‍വരെ വാഹന നിരോധനം നിലവിലുണ്ട്. പാലത്തിെന്‍റ ഉപരിതലത്തിലെ ടാറിങ് മുഴുവന്‍ ഇളകി കുണ്ടും കുഴിയുമായതുമൂലം വാഹനങ്ങള്‍ പാലത്തിലൂടെ നിരങ്ങി നീങ്ങുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു ഇരിട്ടി പാലം അടച്ചിട്ട് ടാറിങ് നടത്തിയത്.