കുട്ടികള്‍ ഓടി കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്ത് പെരുമ്ബാമ്ബ്; പിടികൂടിയ നാട്ടുകാരെ വട്ടംകറക്കി അധികൃതര്‍





തലശേരി: കുട്ടികള്‍ ഓടി കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തേക്ക് ഇഴത്തെത്തിയ പെരുമ്ബാമ്ബ് ഭീതി പരത്തി. കുട്ടക്കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അതിസാഹസികമായി പെരുമ്ബാമ്ബിനെ പിടികൂടി.എന്നാല്‍ പെരുമ്ബാമ്ബിനെ പിടികൂടിയ നാട്ടുകാരെ വനംവകുപ്പും പോലീസും വട്ടം കറക്കി. ഒടുവില്‍ രാത്രിയില്‍ പെരുമ്ബാമ്ബിനെ വനംവകുപ്പ് ഓഫീസില്‍ എത്തിച്ച്‌ നാട്ടുകാര്‍ മടങ്ങി. ഇന്നലെ വൈകുന്നേരം ആറോടെ പുന്നോല്‍ താഴെവയലിലാണ് സംഭവം. പെരുമ്ബാമ്ബിനെ കണ്ട വിവരം വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചെങ്കിലും സഹായവുമായി ആരും എത്തിയില്ല. ഒടുവില്‍ നഗരസഭാ കൗണ്‍സിലന്‍ പ്രകാശന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പെരുമ്ബാമ്ബിനെ പിടികൂടുകയായിരുന്നു. പെരുമ്ബാമ്ബിനെ പിടിച്ചശേഷം വനം വകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ പിടിച്ച സ്ഥലത്ത് തന്നെ ഇറക്കി വിടാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് പാമ്ബുമായി നാട്ടുകാര്‍ ന്യൂമാഹി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസും കൈയൊഴിഞ്ഞു. ഒടുവില്‍ രാത്രി ഒമ്ബതരയോടെ വനംവകുപ്പ് തലശേരിയിലെ ഓഫീസില്‍ പാമ്ബിനെ എത്തിച്ച്‌ നാട്ടുകാര്‍ മടങ്ങി. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.