തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ 15 വിദ്യാര്‍ഥികള്‍ക്കു പരിക്ക്


കൂത്തുപറമ്പ്: സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു. പാതിരിയാട് ജൂണിയര്‍ ബേസിക് എല്‍പി സ്കൂളിലെ 15 വിദ്യാര്‍ഥികള്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. സ്കൂളിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്ബിലെ മരത്തിലുണ്ടായിരുന്ന കൂടിളകി തേനീച്ചകള്‍ കൂട്ടത്തോടെ പറന്നെത്തുകയായിരുന്നു. വിദ്യാര്‍ഥികളെ തേനീച്ചക്കൂട്ടത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു അധ്യാപികയ്ക്കും രണ്ട് പ്രദേശവാസികള്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. എല്ലാവരും അഞ്ചരക്കണ്ടി, ചക്കരക്കല്‍, കൂത്തുപറമ്ബ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സതേടി. നാട്ടുകാരുടെയും അധ്യാപകരുടെയും തക്കസമയത്തെ ഇടപെടലിന്‍റെ ഫലമായാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ തേനീച്ച ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. തേനീച്ചക്കൂടിന്‍റെ കുറച്ചുഭാഗം മരത്തില്‍ അവശേഷിക്കുന്നത് ഭീതിക്കിടയാക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ഇത് നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.