കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ഒരു വയസ്; പ്രതിദിനമുള്ളത് 50 സര്‍വീസുകള്‍; ദമാമിലേക്ക് 19 മുതല്‍


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച്‌ തിങ്കളാഴ‌്ച ഒരുവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഉദ‌്ഘാടനദിവസത്തെ ഒരു സര്‍വീസില്‍നിന്ന‌് പ്രതിദിനം 50 സര്‍വീസ‌ിലേക്കാണ് കണ്ണൂര്‍ എത്തിയിട്ടുള്ളത‌്. ഇത‌് രാജ്യത്തെ വ്യോമയാനചരിത്രത്തിലെ വന്‍ വളര്‍ച്ചയായാണ‌് അടയാളപ്പെടുത്തുന്നത‌്.
2018 ഡിസംബര്‍ ഒന്‍പതിന‌ാണ് എയര്‍ ഇന്ത്യ എക‌്സ‌്പ്രസിന്‍റെ ആദ്യവിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ‌് പ്രഭുവും ചേര്‍ന്ന് ഫ‌്ളാഗ‌്‌ഓഫ‌് ചെയ‌്ത‌ത്. ആദ്യ ഒന്‍പത് മാസത്തില്‍ 10 ലക്ഷം യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളം വഴി പറന്നു.
ആഭ്യന്തര സര്‍വീസുകള്‍ക്കൊപ്പം ഗള്‍ഫിലെ പ്രധാന പത്ത‌് വിമാനത്താവളങ്ങളില്‍ എട്ടിലും കണ്ണൂരില്‍നിന്ന‌് സര്‍വീസ‌് ആരംഭിക്കാനായി. ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്കാണ‌് സര്‍വീസില്ലാത്തത‌്. ഇതില്‍ ദമാമിലേക്ക‌് 19ന‌് ഗോ എയര്‍ സര്‍വീസ‌് തുടങ്ങും. ജിദ്ദയിലേക്ക‌് വലിയ വിമാനം വേണം. വലിയ വിമാനങ്ങള്‍ റണ്‍വേയിലിറങ്ങുന്നതിനുള്ള സുരക്ഷാപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട‌്.
ദുബായ്, അബുദാബി, കുവൈറ്റ്, മസ്കറ്റ്, ഷാര്‍ജ, ദോഹ, റിയാദ്, ബഹറിന്‍, ദമാം എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. റിയാദിലേക്കും ബഹറിനിലേക്കും ആഴ്ചയില്‍ രണ്ടു ദിവസവും ദമാമിലേക്ക് നാലു ദിവസവുമാണ് സര്‍വീസ്. മറ്റു സ്ഥലങ്ങളിലേക്ക് ദിവസവും സര്‍വീസുണ്ട്.
ദിവസേന എട്ട് ആഭ്യന്തര സര്‍വീസുകളാണുള്ളത്. ബംഗളൂരു, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് രണ്ട് സര്‍വീസുകളും ഗോവയിലേക്കും ഹുബ്ലിയിലേക്കും ഒന്നുവീതവുമാണ് സര്‍വീസുകള്‍. ഡല്‍ഹിയിലേക്കും കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങളാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്.
ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്ബോള്‍ മികച്ച ട്രാക്ക‌് റിക്കാര്‍ഡാണ‌് കണ്ണൂരിനുള്ളതെങ്കിലും വിദേശ വിമാനങ്ങളുടെ സര്‍വീസ‌് ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തത‌് പ്രധാനപ്രശ‌്നമായി നിലനില്‍ക്കുന്നു.