ഉമ്മ നല്‍കിയ പണം നഷ്ടപ്പെട്ടു; വഴക്കുപറയുമെന്ന പേടിയില്‍ നാടുവിടാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പതിനേഴുകാരിയെ വീട്ടുകാര്‍ക്ക് കൈമാറി റെയില്‍വേ പോലീസ്





കണ്ണൂര്‍: ഉമ്മ കൊടുത്ത ആയിരം രൂപ നഷ്‌ടപ്പെട്ട മനോവിഷമത്തില്‍ നാടുവിടാനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പതിനേഴുകാരിക്ക് കണ്ണൂര്‍ റെയില്‍വേ പോലീസ് ആശ്വാസമായി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ കയറാന്‍ പോകുന്നതിനിടെ സംശയം തോന്നിയ റെയില്‍വേ എഎസ്‌ഐ അക്ബര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്കുമാര്‍ എന്നിവര്‍ കുട്ടിയെ തിരിച്ചുവിളിച്ച്‌ കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് വീട്ടില്‍ നിന്നും ഉമ്മ തന്ന ആയിരം രൂപ കാണാതായെന്നും ഇതെതുടര്‍ന്ന് ഉമ്മ വഴക്കുപറയുമെന്ന വിഷമത്തിലാണ് താന്‍ നാടുവിടാന്‍ ഒരുങ്ങിയതെന്നും പതിനേഴുകാരി പോലീസിനോടു പറഞ്ഞത്. പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം രാജ്യത്ത് വ്യാപകമായിരിക്കെ പോലീസിനെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 50 രൂപ മാത്രമാണ് ഈസമയം കുട്ടിയുടെ കൈവശമുണ്ടായത്. ഉടന്‍ വീട്ടുകാരെ വിവരം അറിയിക്കുകയും വീട്ടുകാരെത്തി കുട്ടിയെ തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു. ഇതേ ദിവസം തന്നെ കോഴിക്കോട്ടെ ചൈല്‍ഡ് ഹോമില്‍ നിന്നും രക്ഷപ്പെട്ട പതിനേഴുകാരനും ട്രെയിനില്‍ മംഗളൂരുവിലെത്തി തിരിച്ച്‌ വരുന്ന വഴി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.

സ്റ്റേഷനിലിറങ്ങിയ പതിനേഴുകാരനെയും കണ്ണൂര്‍ റെയില്‍വേ പോലീസ് രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. സംശയം തോന്നിയ പോലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട്ടെ ഒരു ചൈല്‍ഡ് ഹോമില്‍ നിന്നും രക്ഷപ്പെട്ടതാണെന്നു മനസിലായത്. ഇതിനിടെ മകനെ അന്വേഷിച്ച്‌ അമ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അമ്മ തിരിച്ചുപോയ സമയത്താണ് പതിനേഴുകാരന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. ഉടന്‍ തന്നെ പോലീസ് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയശേഷം കുട്ടിയെ അമ്മയ്ക്കു കൈമാറുകയായിരുന്നു