ജാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മഹാസഖ്യത്തിന് നേരിയ മുന്‍തൂക്കം



റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് നേരിയ മുന്‍തൂക്കം. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്ബോള്‍ ‌കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് 37ഉം എന്‍ഡിഎയ്ക്ക് 34 ഉം സീറ്റുകളിലാണ് ലീ‍‍ഡ് ഉള്ളത്. മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 42 സീറ്റുകളാണ് വേണ്ടത്. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനു മുന്‍തൂക്കമുണ്ടെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

ബിജെപിയും സഖ്യകക്ഷിയായ എജെഎസ്‌യുവും വെവ്വേറെയാണു മത്സരിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നശേഷം സഖ്യമാകാമെന്ന നിലപാടിലാണ് എജെഎസ്‌യു. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചത്.