ദിവസം മുഴുവന്‍ സ്വാദിഷ്ട ഭക്ഷണം വിളമ്ബി സന്നിധാനം അന്നദാന മണ്ഡപം ; ശബരിമല പാതകളില്‍ സുരക്ഷ കടലാസില്‍ മാത്രം




ശബരിമല: അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്ബി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം 2000 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴു മുതല്‍ പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്ബുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്‍ക്കും 11 മണിവരെ വിളമ്ബും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്. ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മുതല്‍ വിളമ്ബുക. ചോറിനൊപ്പം സാമ്ബാറും അവയിലും തോരനും അച്ചാറും ആദ്യവട്ടം വിളമ്ബും.

രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്ബുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും. സന്ധ്യയ്ക്ക് ഏഴ് മുതല്‍ രാത്രി ഭക്ഷണം വിളമ്ബിത്തുടങ്ങും. കഞ്ഞിയും പയര്‍കറിയും അച്ചാറുമാണ് കഴിക്കാന്‍ നല്‍കുന്നത്.

രാത്രി 11 വരെ ഇത് നല്‍കും. 12 മുതല്‍ ലഘുഭക്ഷണവും അന്നദാന മണ്ഡപത്തില്‍ ലഭിക്കും. ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയുമാണ് കഴിക്കാന്‍ നല്‍കുക. പുലര്‍ച്ചെ അഞ്ചു വരെ ഇത് ലഭിക്കും.

സന്നിധാനത്ത് ഓണ്‍ലൈനായും മുറി ബുക്ക് ചെയ്യാം ശബരിമല: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് മുറികള്‍ ഓണ്‍ലൈനായി പണമടച്ച്‌ ബുക്കു ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴി 15 ദിവസം മുന്‍കൂറായി ബുക്ക് ചെയ്യണം. 104 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗിന് നീക്കി വച്ചിട്ടുള്ളത്. 350 മുതല്‍ 2,200 രൂപവരെ വാടക.

അതാത് ദിവസത്തേക്ക് മുറിയെടുക്കുന്നതിന് 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും. സന്നിധാനത്തെ അക്കോമഡേഷന്‍ സെന്‍ററിലാണ് നേരിട്ട് പണമടച്ച്‌ റൂമെടുക്കാവുന്നത്. 250 രൂപ മുതല്‍ 1,500 രൂപക്കു വരെ മുറി ലഭിക്കും. ഒരു മുറിയില്‍ നാല് പേര്‍ക്ക് കഴിയാം.

കൂടുതല്‍പേര്‍ക്ക് കഴിയണമെങ്കില്‍ ആനുപാതികമായി പണമടക്കണം. 12 മണിക്കൂര്‍, 16 മണിക്കൂര്‍ സമയത്തേക്കാണ് മുറികള്‍ ലഭിക്കുക. അക്കോമഡേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന രസീതുമായി ബന്ധപ്പെട്ട കെട്ടിടത്തിലെത്തി കെയര്‍ടേക്കറില്‍ നിന്ന് താക്കോല്‍ വാങ്ങി മുറി ഉപയോഗിക്കാം. ചിന്മുദ്ര, സഹ്യാദ്രി, പ്രണവം, ശ്രീമാത, ശ്രീമണികണ്ഠ തുടങ്ങി 11 കെട്ടിടങ്ങളിലായി നേരിട്ടും ഓണ്‍ലൈനിലുമായി ആകെ 466 മുറികളാണ് ബുക്കു ചെയ്യാവുന്നത്