തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ലെന്ന് പ്രണബ് മുഖര്‍ജി


ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമാണ് നല്‍കുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി . ഭൂരിപക്ഷം ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി .

'തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്. ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ല ഇതിലൂടെ ലഭിക്കുന്നത്. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസത്ത‍യും സന്ദേശവും അതാണ്‌ '- അദ്ദേഹം പറഞ്ഞു.

' 1952 മുതല്‍ വിവിധ പാര്‍ട്ടികള്‍ക്ക് വലിയ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടുണ്ട് .എന്നാല്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് വിഹിതം നല്‍കിയിട്ടില്ലെന്നും' പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.