ആറളം ഫാം 2019 ലെ കാര്‍ഷികനഷ്ടം 6.4 കോടി

ഇരിട്ടി: കാട്ടാനകള്‍ വിഹരിച്ചതോടെ ആറളം ഫാം വന്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ വര്‍ഷം മാത്രം 6.4 കോടി രൂപയുടെ കാര്‍ഷികോത്പന്നങ്ങള്‍ കാട്ടാനകള്‍ നശിപ്പിച്ചതായി ഫാം അധികൃതര്‍ പറഞ്ഞു. 1300 കശുമാവ‌ുകള്‍, 3000 തെങ്ങുകള്‍, 300 കവുങ്ങ‌്, 500 കുരുമുളക‌് ചെടികള്‍ എന്നിവയാണ് കഴിഞ്ഞവര്‍ഷം തകര്‍ത്തത് . കാട്ടുപന്നി, കുരങ്ങു ശല്യവും ഫാമില്‍ രൂക്ഷമാണ്.

കാട്ടാനകളും വന്യജീവികളുമുണ്ടാക്കിയ ലക്ഷങ്ങള്‍ ഫാമിന‌് നഷ്ടപരിഹാരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട‌് വനം - വന്യജീവി വകുപ്പിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ‌് ആറളം ഫാം മാനേജ‌്മെന്‍റ്.