ബസ് നിരക്ക് വര്‍ധനക്ക് വീണ്ടും കളമൊരുങ്ങുന്നു


തിരുവനന്തപുരം: വിലക്കയറ്റത്തില്‍ ജനം നട്ടംതിരിയുന്നതിനിടെ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് കളമൊരുങ്ങുന്നു. നിരക്ക് പുതുക്കുന്നതിെന്‍റ ഭാഗമായി സ്റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റി സിറ്റിങ്ങുകള്‍ക്ക് നടപടി തുടങ്ങി. ജനുവരി പത്തിന് എറണാകുളത്ത് സിറ്റിങ്ങില്‍ ഹാജരാകാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് ബസ് ഉടമകള്‍ക്ക് കത്തയച്ചു. രണ്ടുവീതം പ്രതിനിധികളെ അയക്കാന്‍ ആവശ്യപ്പെട്ട് 12 സംഘടനകള്‍ക്കാണ് കത്ത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നുെണ്ടങ്കിലും സമീപകാലത്ത് സമരമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല.

2018 മാര്‍ച്ചിലാണ് ഒടുവില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത്. ഒാര്‍ഡിനറികളിലെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ടാക്കിയതിനൊപ്പം കിലോമീറ്റര്‍ നിരക്ക് 64ല്‍നിന്ന് 70 പൈസയായും കൂട്ടിയിരുന്നു. നിരക്ക് മിനിമം പത്താക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കുയര്‍ത്തണമെന്നും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ ഇനത്തില്‍ കൂടിയ നിരക്ക് കഴിഞ്ഞ റിപ്പോര്‍ട്ടിലും കമീഷന്‍ ശിപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ വെട്ടി. പിന്നീട് പലവട്ടം ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കാണ് ഉടമകള്‍ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. സാധാരണ ബസ് നിരക്കിെന്‍റ 50 ശതമാനവുമാക്കണം.
സ്വകാര്യ-പൊതുമേഖലകളെ ഒരുപോലെ സംരക്ഷിക്കുന്ന സമഗ്ര ഗതാഗതനയം തയാറാക്കണം

പത്തിന് നടക്കുന്ന സിറ്റിങ്ങിലും കണ്‍സഷന്‍ നിരക്കായിരിക്കും മുഖ്യമായും ഉന്നയിക്കുക. ബസുകളുടെ കാലപരിധി നീട്ടണമെന്ന ആവശ്യവും ഉടമകള്‍ നേരത്തേ മുന്നോട്ടുവെച്ചിരുന്നു. നിരക്ക് വര്‍ധന തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ പ്രതിഷേധം തണുപ്പിക്കുന്നതിന് ബസുകളുടെ കാലപ്പഴക്കം 15ല്‍നിന്ന് 20 വര്‍ഷമായി നീട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കോര്‍പറേഷനിലെ പ്രമുഖ യൂണിയനുകള്‍ േനരത്തേ തന്നെ ആവശ്യപ്പട്ടിരുന്നു.