അപേക്ഷ ഫീസ് നിര്‍ദേശവുമായി വീണ്ടും പി.എസ്.സി




തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി വീണ്ടും പി.എസ്.സി. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ പരീക്ഷ എഴുതാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന് കത്ത് നല്‍കാന്‍ കേരള പബ്ലിക് സര്‍വിസ് കമീഷെന്‍റ നീക്കം.

കണ്‍ഫര്‍മേഷ‍െന്‍റ അടിസ്ഥാനത്തില്‍ സൗകര്യം ഒരുക്കിയിട്ടും പരീക്ഷ എഴുതാതിരിക്കുന്നതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടാകുന്നതെന്ന് പി.എസ്.സി ചൂണ്ടിക്കാട്ടുന്നു. നിരവധി തവണ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും നയപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം തള്ളി. ഓരോ പരീക്ഷ കഴിയുമ്ബോഴും കോടികളുടെ നഷ്‌ടമുണ്ടാകുന്നതിനാല്‍ പുനര്‍ചിന്തനം വേണമെന്നാണ് പി.എസ്.സി നിലപാട്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കാന്‍ മടിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 'കണ്‍ഫര്‍മേഷന്‍' സമ്ബ്രദായം പി.എസ്.സി നടപ്പാക്കിയത്. എന്നിട്ടും സാമ്ബത്തികനഷ്ടം കുറക്കാന്‍ പി.എസ്.സിക്ക് ആയിട്ടില്ല. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഒാഫിസര്‍ (വി.ഇ.ഒ) പരീക്ഷ എഴുതുമെന്ന് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ 1,92,409 പേര്‍ ഉറപ്പ് നല്‍കിയിട്ടും എത്തിയത് 97,498 പേര്‍ മാത്രം. തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ഒക്ടോബര്‍ 12ന് നടത്തിയ വി.ഇ.ഒ പരീക്ഷയിലും ഇതുതന്നെയായിരുന്നു അവസ്ഥ. 2,04,444 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയെങ്കിലും പകുതിപ്പേരെ എത്തിയുള്ളൂ. വി.ഇ.ഒ പരീക്ഷക്ക് മാത്രം നാല് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

നിലവില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പി.എസ്.സി അപേക്ഷ ഫീസ് വാങ്ങാറില്ല. എന്നാല്‍ യൂനിവേഴ്സിറ്റികളും യു.പി.എസ്.സിയും പരീക്ഷക്ക് ഫീസ് ഈടാക്കുന്നതായി പി.എസ്.സി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ വകുപ്പുതല പരീക്ഷകളെല്ലാം ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയില്‍ മറ്റ് പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാകുന്നതിനും കൂടുതല്‍ തുക കണ്ടെത്തേണ്ടിവരും. നിലവിലെ സാമ്ബത്തിക സാഹചര്യത്തില്‍ ഇത് അധിക ബാധ്യതയാകുമെന്ന് മുന്നില്‍കണ്ടാണ് ചെറിയൊരു തുക ഉദ്യോഗാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ പി.എസ്.സി ആവശ്യപ്പെടുന്നത്. ബജറ്റ് പ്രപ്പോസലില്‍ ഇൗ ശിപാര്‍ശ പി.എസ്.സി ധനവകുപ്പ് മുമ്ബാകെ വെക്കും.