ദുരിതം തീരാതെ റബര്‍, തേയില കര്‍ഷകര്‍


കോട്ടയം: ബജറ്റില്‍ റബര്‍ ബോര്‍ഡിന് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ തുക വകയിരുത്തിയെങ്കിലും റബര്‍ വില കിലോക്ക് 150 രൂപ ഉറപ്പുവരുത്തുന്ന വിലസ്ഥിരത ഫണ്ടിലേക്ക് പ്രത്യേക തുക അനുവദിക്കാത്തതില്‍ കര്‍ഷകര്‍ക്കും കര്‍ഷക സംഘടനകള്‍ക്കും കടുത്ത പ്രതിഷേധം. വിലയിടിവില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണിതെങ്കിലും കേന്ദ്രസഹായം കൂടി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുമായിരുന്നു.
വിപണിവിലയും 150 രൂപയും തമ്മിലെ വ്യത്യാസം എത്രയാണോ ആ തുക കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി വകയിരുത്തിയിരുന്നു. ആനുപാതിക തുക കേന്ദ്രസര്‍ക്കാര്‍ കൂടി ബജറ്റില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. കര്‍ഷകരും സംഘടനകളും സംസ്ഥാന സര്‍ക്കാറും ഒന്നിലധികം തവണ കേന്ദ്രത്തിന് നിവേദനവും നല്‍കി.എന്നാല്‍, ബജറ്റില്‍ ഇൗ ഇനത്തില്‍ ഒരു രൂപപോലും വകയിരുത്തിയില്ല. അതേസമയം, സാമ്ബത്തിക പ്രതിസന്ധി മൂലം സംസ്ഥാനം ബജറ്റില്‍ നീക്കിവെച്ച തുകയുടെ വിതരണം ഭാഗികമാണ്. ഈസാഹചര്യത്തിലായിരുന്നു കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചത്.

റബര്‍ വിലയിടിവിനു കാരണമാകുന്ന ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ടയര്‍ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറക്കുമതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുകയാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇത്. അതിനിടെ, കേന്ദ്രത്തിെന്‍റ റബര്‍ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ഇന്‍ഫാം അടക്കമുള്ള സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിനു തയാറെടുക്കുകയാണ്. റബര്‍ ബോര്‍ഡിന് 221.34 കോടി അനുവദിച്ചെങ്കിലും ആവര്‍ത്തന കൃഷിക്കടക്കമുള്ള 130 കോടിയുടെ കുടിശ്ശിക നല്‍കാനുള്ള നീക്കത്തിലാണ്. എന്നാല്‍, പുതുകൃഷി സബ്സിഡി ബോര്‍ഡിെന്‍റ പരിഗണനയില്‍ ഇല്ല.

ടീബോര്‍ഡിന് ബജറ്റില്‍ 200 കോടി അനുവദിച്ചെങ്കിലും അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളൊന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. കേരളമടക്കം രാജ്യത്തെ വിവിധ സംസഥാനങ്ങളിലായി ആയിരക്കണക്കിന് ഹെക്ടര്‍ തേയിലേത്താട്ടങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. കേരളത്തില്‍ ഇടുക്കി-വയനാട് ജില്ലകളില്‍ മാത്രം ചെറുതും വലുതുമായ പത്തോളം തോട്ടങ്ങള്‍ ഉല്‍പാദനം നിര്‍ത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് തൊഴിലാളികളും പട്ടിണിയിലാണ്. പല തേയില ഫാക്ടറികളും അടച്ചനിലയിലാണ്.