ബാലികയെ പീഡിപ്പിച്ചയാള്‍ക്ക് 28 വര്‍ഷം കഠിനതടവ്; 1.15 ലക്ഷം പിഴ


തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക്‌ വിവിധ വകുപ്പുകളിലായി 28 വര്‍ഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മണിയാറന്‍കുടി താമരക്കാട്ട്‌ സജീവിനെയാണ് (36) തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്‌.

2013 ഏപ്രിലിലാണ്‌ സംഭവം. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. പിന്നീട്‌ സ്‌കൂളില്‍ കൗണ്‍സലിങ്ങിനിടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ്‌ വിവരങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്തത്‌.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന്‌ അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചതിന് 10 വര്‍ഷം വീതം കഠിനതടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതിന്‌ മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ്‌ ശിക്ഷ.

പിഴ അടക്കാത്ത പക്ഷം എട്ടുവര്‍ഷം കഠിനതടവുകൂടി അനുഭവിക്കണം. പിഴ അടക്കുകയാണെങ്കില്‍ ബാലികക്ക് നല്‍കണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പരമാവധി പത്തു വര്‍ഷമായിരിക്കും കഠിനതടവ്‌. അറസ്‌റ്റിലായശേഷം കോടതി ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയിരുന്നു. വിചാരണഘട്ടത്തിലാണ്‌ പിന്നീട്‌ അറസ്‌റ്റിലായത്‌.