"വിവാഹങ്ങള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണം; വ്യാപിച്ചുതുടങ്ങിയാല്‍ തടയാനാവില്ല'

കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവര്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന, ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. വൈറസ് വ്യാപിച്ചുതുടങ്ങിയാല്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. ആരോഗ്യവകുപ്പു നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവാഹങ്ങള്‍ നിര്‍ബന്ധമായും മാറ്റിവയ്ക്കണം. നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി സന്പര്‍ക്കംപുലര്‍ത്താന്‍ പാടില്ല. ഏകദേശം 28 രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നു വന്നവരും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രോഗത്തില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വിശ്രമവും ഐസൊലേഷനുമാണു കൃത്യമായ ചികിത്സയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

59 സാന്പിളുകളാണ് കേരളത്തില്‍നിന്നു നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 24 എണ്ണത്തിന്‍റെ റിസള്‍ട്ട് കിട്ടി. ഇതില്‍തന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1723 പേര്‍ വീട്ടിലും 70 പേര്‍ ആശുപത്രിയിലുമാണ് കഴിയുന്നത്. രണ്ടാമത്തെ വൈറസ് ബാധയുടെ സാധ്യത മനസിലാക്കി തന്നെ ജാഗ്രത പാലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിലവില്‍ സാന്പികളുകള്‍ പരിശോധിക്കുന്നത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് പരിശോധനയ്ക്കു സജ്ജമാണെങ്കിലും പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ അനുമതിയില്ല. ഇതിന് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ആലപ്പുഴയില്‍ പരിശോധനയ്ക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണെന്നും മന്ത്രി അറിയിച്ചു. ചൈനയിലെ വുഹാനില്‍നിന്നാണ് വിദ്യാര്‍ഥി എത്തിയത്. വിദ്യാര്‍ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. രണ്ടാമത്തെ വിദ്യാര്‍ഥിയുടെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.