സംസ്ഥാനത്തെ റോഡുകൾ വ്യാപകമായി തകരാനുള്ള പ്രധാന കാരണം നിർമാണ സമയത്തെ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയെന്ന് വിജിലൻസ്


റോഡ് നിർമാണത്തിനു ഗുണനിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതും കൃത്യമായ അളവിൽ ടാറും മെറ്റലും അടക്കമുള്ള നിർമാണ സാമഗ്രികൾ ഉപയാഗിക്കാത്തതും മറ്റൊരു കാരണമാണെന്നും വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്‍റെയും ഇന്ത്യൻ റോഡ് കോണ്‍ഗ്രസിന്‍റെയും മാനദണ്ഡങ്ങൾ റീ ടാറിംഗിനും അറ്റകുറ്റപ്പണിക്കും പാലിച്ചിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. കടുത്ത നിയമ ലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നതു സർക്കാരിന്‍റെ പരിഗണനയിലുണ്ട്.