കുഴല്‍ക്കിണറില്‍ വീണ സുജിത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

കോയമ്ബത്തൂര്‍: രാജ്യത്തെ കണ്ണീരിലാഴ്ത്തി ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത്ത് മരിച്ചു. നാലു ദിവസ മായി സുജിത്ത് കിണറ്റില്‍ വീണിട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്.

കുഴല്‍ക്കിണറിലൂടെ തന്നെ മൃതദേഹം പുറത്തെടുത്തു. അഴുകിയ നിലയിലാണ് മൃതദേഹമെന്നു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. മൃതദേഹം മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണു ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടി‌യിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു. കുഴല്‍ കിണറിന്‍റെ ആഴം 600 അടിയാണ്.