ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂര്‍ വിയറ്റ്നാം കോളനിയിലെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്‌, ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ ലഭ്യമാക്കാന്‍ ആറളം പഞ്ചായത്തിന്‍റെയും ആറളം പോലീസിന്‍റെയും നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം സബ് കളക്ടര്‍ ആസിഫ് കെ. യൂസഫ് ഇരിട്ടി എഎസ്പി ആര്‍.ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ആറളം പഞ്ചായത്തിലെ ആദിവാസി കോളനിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസും പഞ്ചായത്തും ഭരണകൂടവും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചത്. കോളനി സന്ദര്‍ശനത്തില്‍ ലഭിച്ച പരാതികളാണ് ഇപ്പോള്‍ തീര്‍പ്പാക്കി വരുന്നത്. ആദ്യഘട്ട പ്രവര്‍ത്തനമായി കോളനികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് , ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ,റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കാനായി ആറളം പോലീസ് സ്റ്റേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോളനികളിലെ മുഴുവന്‍ ആളുകളെയും പോലീസ് ജീപ്പില്‍ എത്തിച്ചാണ് അദാലത്ത് പൂര്‍ത്തീകരിച്ചത്.
ചതിരൂര്‍ 110 കോളനിയിലെ പട്ടയം കിട്ടിയ കുടുംബങ്ങളുടെ ഭൂമിയിലെ കാട് ഈ മാസം 24,25 തിയതികളില്‍ പോലീസ് സേനയുടെ സഹായത്തോടെ വെട്ടിത്തെളിച്ച്‌ കൃഷിയോഗ്യമാക്കി റവന്യൂ അധികൃതരുടെ സഹായത്തോടെ അതിരുകള്‍ നിര്‍ണയിച്ച്‌ നല്‍കുമെന്ന് ആറളം സിഐ എ.സുധാകരന്‍ പറഞ്ഞു. വിയറ്റ്നാം കോളനിയിലെ വന്യമൃഗശല്യം തടയാനായി ട്രൈബല്‍ വകുപ്പിന്‍റെ സഹായം തേടി . ആറളം പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി നടുപ്പറമ്ബില്‍, വൈസ് പ്രസിഡന്‍റ് കെ.വേലായുധന്‍, പഞ്ചായത്തംഗങ്ങളായ റഹിയാനത്ത് സുബി, ജോഷി പാലമറ്റം, കെ.സോളമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.