ന്യൂഡല്‍ഹി: കാഷ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ വിളിച്ചുവരുത്തിയാണ് കോടതി വിമര്‍ശനം നടത്തിയത്. കേസിലെ കക്ഷികള്‍ക്ക് ജമ്മു കാഷ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചു.

ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ പരിശോധിക്കുകയുള്ളുവെന്നും ജസ്റ്റീസ് എന്‍.വി. രമണ വിശദമാക്കി. കേസിലെ കക്ഷികള്‍ വളരെ വിശദമായാണ് വാദങ്ങള്‍ നടത്തിയത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവം കാട്ടുന്നില്ലെന്ന തോന്നല്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.