മരട്; അവശേഷിക്കുന്ന സാധനങ്ങള്‍ ഇന്നു കൂടി എടുക്കാം




കൊച്ചി: സുപ്രീംകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ പൊളിച്ചുമാറ്റുന്ന മരടിലെ ഫ്ലാറ്റുകളില്‍നിന്ന് അവശേഷിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും എടുക്കാന്‍ ബുധനാഴ്ച അവസാന അവസരം. ജസ്റ്റിസ് പി.ബാലകൃഷ്ണന്‍ സമിതിയാണ് നേരത്തേ പ്രത്യേക അപേക്ഷ നല്‍കിയ ഫ്ലാറ്റുടമകള്‍ക്കും റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി അവസരം നല്‍കിയത്.

നീക്കാവുന്ന വസ്തുക്കളായ (മൂവബ്ള്‍) ഫര്‍ണിച്ചര്‍, എയര്‍കണ്ടീഷണര്‍, വാഷിങ് മെഷീന്‍, ഫാന്‍, ലൈറ്റ് ഫിറ്റിങ്, ടാപ്പുകള്‍, ബാത്ത് റൂം, അടുക്കള കബോര്‍ഡുകള്‍, പുസ്തകങ്ങള്‍, തയ്യല്‍ മെഷീന്‍, ട്രെഡ് മില്‍, തുടങ്ങിയവയാണ് എടുക്കാനാവുക. അസോ. ഉടമസ്ഥതയിലുള്ള പൊതു ട്രാന്‍സ്ഫോര്‍മര്‍, ഫയര്‍ ഹോസ്, പൈപ്പ്, ജനറേറ്ററും കണ്‍ട്രോള്‍ പാനലും, സോഫ, എ.സി, സി.സി.ടി.വി ഉപകരണങ്ങള്‍, ജിം യൂനിറ്റ്, കംപ്യൂട്ടര്‍, ഫര്‍ണിച്ചറുകള്‍, ലിഫ്റ്റ് ആക്സസറീസ്, കേബ്ള്‍, തുടങ്ങിയവയും നീക്കം ചെയ്യാം.

എന്നാല്‍, വാതില്‍, ജനല്‍, ഗ്ലാസ്, ഇരുമ്ബു കമ്ബി, സ്റ്റീല്‍ ബാര്‍, കെട്ടിടം ഉറപ്പിക്കാനായി സ്ഥാപിച്ച വസ്തുക്കള്‍, ഇഷ്ടിക തുടങ്ങി വീണ്ടെടുക്കാവുന്നവ (സാല്‍വേജബ്ള്‍) നീക്കം ചെയ്യാനനുമതിയില്ല. മരട് നഗരസഭയുടെ കരാര്‍ പ്രകാരം ഇവ പൊളിച്ചുമാറ്റുന്ന കമ്ബനികള്‍ക്ക് അവകാശപ്പെട്ടതാണ്.

ഇതോടൊപ്പം ചൊവ്വാഴ്ച നടന്ന സിറ്റിങില്‍ ഏഴു പേര്‍ക്കു കൂടി നഷ്ടപരിഹാരത്തുകയായി 25 ലക്ഷം രൂപ ശിപാര്‍ശ െചയ്തു. അതിനിടെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കള്‍ നിറക്കുന്നതിനുള്ള കുഴികള്‍ നിര്‍മിച്ചുതുടങ്ങി. ജെയിന്‍ കോറല്‍ കേവിലെ പാര്‍ക്കിങ് ഏരിയ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിച്ചുനിരത്തി.