ഷുഹൈബ് വധം: സി.ബി.െഎ അന്വേഷിക്കേണ്ടെന്ന് വാദിക്കാന്‍ ചെലവ് 34 ലക്ഷം



തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. ഷുഹൈബിെന്‍റ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹരജിയെ എതിര്‍ക്കാനാണ് വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നീ അഭിഭാഷകരെ സര്‍ക്കാര്‍ പുറത്തുനിന്ന് കൊണ്ടുവന്നത്. വിജയ് ഹന്‍സാരിയക്ക് 12.20 ലക്ഷം രൂപ നല്‍കി.

അമരേന്ദ്ര ശരണിന് ഫീസായി അനുവദിച്ച 22 ലക്ഷം രൂപ കൈമാറിയിട്ടില്ല. സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവാക്കിയ കേസ് ഏതെന്ന സണ്ണി ജോസഫിെന്‍റ ചോദ്യത്തിന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാന സര്‍ക്കാറിെന്‍റ പാനലിന് പുറത്തുള്ള അഭിഭാഷകരെ അഡ്വ. ജനറലിെന്‍റ ശിപാര്‍ശയോടെയാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. കേസ് പരാമര്‍ശിക്കാതെ റിട്ട് പെറ്റീഷെന്‍റ നമ്ബര്‍ മാത്രമാണ് മറുപടിയില്‍ ഉള്‍പ്പെടുത്തിയത്.

വാദിഭാഗത്തിനൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതിഭാഗം ചേര്‍ന്ന് നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.