സഹപാഠി ഐക്യം സിന്ദാബാദ്; അശോകന്‍ 'ക്ലാസില്‍' കേറി





ഗുരുവായൂര്‍: വിവാഹ വേദിയാണെന്നത് മറന്ന് സുനില്‍കുമാര്‍ മുഷ്ടിചുരുട്ടി വിളിച്ചു! സഹപാഠി ഐക്യം, സിന്ദാബാദ്. ഏറ്റുവിളിക്കാന്‍ ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്‌കൂളിലെ 1983-84 ബാച്ചിലെ 'കുട്ടികള്‍' മൊത്തം ഉണ്ടായിരുന്നു. 'കുട്ടിയുടെ' കല്യാണം കൂടാനെത്തിയ ദിവാകരന്‍ മാഷും പ്രഭാകരന്‍ മാഷും ഭവാനി ടീച്ചറും സുന്ദരി ടീച്ചറുമൊക്കെ അതില്‍ പങ്കുചേര്‍ന്നു. ജീവിതപ്രാരാബ്ധങ്ങളില്‍ വിവാഹം മറന്നു പോയ അശോകനെ സഹപാഠികള്‍ ചേര്‍ന്ന് കുടുംബ ജീവിതത്തിെന്‍റ ക്ലാസില്‍ കയറ്റിയ അപൂര്‍വ മുഹൂര്‍ത്തം അങ്ങനെ അവിസ്മരണീയമായി. വധൂഗൃഹത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മാലയെടുത്ത് നല്‍കിയത് പഴയ പ്രധാനാധ്യാപിക എന്‍.ആര്‍. ശോഭ. ഇപ്പോഴത്തെ പ്രധാനാധ്യാപിക കെ.എസ്. സരിതകുമാരി സാക്ഷിയും.

അപൂര്‍വ വിവാഹത്തിലെ നായകന്‍ അശോകനും നായിക അജിതക്കും ആശംസകള്‍ നേരാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭാധ്യക്ഷ വി.എസ്. രേവതി, നടന്‍ ജയരാജ് വാര്യര്‍, അശോകെന്‍റ അയല്‍വാസിയായിരുന്ന ചാവക്കാട് നഗരസഭാധ്യക്ഷന്‍ എന്‍.കെ. അക്ബര്‍, അര്‍ബന്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളായ വി. വേണുഗോപാല്‍, പി. യതീന്ദ്രദാസ്, കെ.പി. ഉദയന്‍ തുടങ്ങി നിരവധി പേരെത്തി. ഖാദറും വാര്യരും ചേര്‍ന്ന് പാട്ടുകള്‍ പാടിയപ്പോള്‍ ബാച്ചിലെ 'പെണ്‍കുട്ടികളായ' ഫെമിന, ഫൗസിയ, ജ്യോതി, ലത, ഷൈലജ, ബല്‍ക്കീസുമൊക്കെ കൈകൊട്ടും നൃത്തച്ചുവടുകളുമായി രംഗം കൊഴുപ്പിച്ചതോടെ സദസ്സ് ഇളകി മറിഞ്ഞു.

ഷൈന്‍, അബ്ദുല്‍ ഗഫൂര്‍, സുനില്‍, റഷീദ്, ബാബു, ഷാജി, റാഫി, ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ 'ആണ്‍കുട്ടികള്‍' അതിഥികളെ സത്കരിക്കാന്‍ ഓടിനടന്നു. ജീവിതത്തിെന്‍റ 'ഹാഫ് സെഞ്ച്വറി' തികച്ചവരുടെ ആട്ടവും പാട്ടും കാണാന്‍ മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സും. ടി.എന്‍. പ്രതാപന്‍ എം.പി ഫോണിലൂടെ ആശംസ നേര്‍ന്നു. തങ്ങള്‍ക്കെല്ലാം കുടുംബ ജീവിതമായിട്ടും അശോകന്‍ 'ബാച്ച്‌ലര്‍' ആയി തുടരുന്നത് കണ്ടാണ് മൂന്ന് മാസം മുമ്ബ് സഹപാഠിക്ക് വേണ്ടി പെണ്ണുകാണാനിറങ്ങിയത്.

ഗുരുവായൂരിലെ ഓട്ടോ ഡ്രൈവറായ അശോകന്‍ അര്‍ബന്‍ ബാങ്കിലെ രാത്രികാല കാവല്‍ക്കാരനുമാണ്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ചെറുക്കനും പെണ്ണിനും സമ്മാനിച്ചതും ക്ഷണക്കത്തും വിവാഹ വിരുന്നുമെല്ലാം ഒരുക്കിയതും സഹപാഠികള്‍ തന്നെ.