കുടുംബബന്ധം ഊട്ടിയുറപ്പിച്ചാല്‍ മദ്യത്തില്‍നിന്നു രക്ഷനേടാം: ജില്ലാ കളക്ടര്‍



തലശേരി: സ്നേഹത്തോടു തീവ്രമായ ആഗ്രഹമാണ് മനുഷ്യനുള്ളതെന്നും സ്നേഹം ലഭിക്കാതാവുമ്ബോഴാണ് മനുഷ്യന്‍ മദ്യത്തില്‍ അഭയം തേടുന്നതെന്നും ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ്. കുടുംബ ബന്ധവും സാമൂഹ്യ ബന്ധവും ഊട്ടി ഉറപ്പിച്ചാല്‍ മദ്യമെന്ന വിപത്തില്‍നിന്നു നമുക്ക് രക്ഷ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്ന്യത്ത് പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ സമഗ്ര ലഹരി വിമോചന പുനരധിവാസ ചികിത്സാ കേന്ദ്രത്തിന്‍റെ 36ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സമഗ്ര മുന്നേറ്റത്തിന് ക്രൈസ്തവ സഭ വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. കേരളത്തെപ്പോലെ സുരക്ഷിതമായ ഒരു സ്ഥലം രാജ്യത്ത് വേറെയില്ലെന്നും ടി.വി. സുഭാഷ് പറഞ്ഞു.

തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. ചരിത്രമെപ്പോഴും വിജയത്തിന്‍റെ പക്ഷത്താണെന്നും പരാജയപ്പെട്ടവന്‍റെ ചരിത്രം ആരും അറിയാറുമില്ല, അന്വേഷിക്കാറുമില്ലെന്നും മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു. എന്നാല്‍ പ്രതീക്ഷയ്ക്ക് പറയാനുള്ളത് പരാജയപ്പെട്ടവരെ വിജയത്തിലേക്കു നയിച്ച ചരിത്രമാണ്. പ്രതീക്ഷ എന്ന സ്ഥാപനമില്ലാതിരുന്നെങ്കില്‍ പലരും ജീവിതത്തില്‍ പ്രതീക്ഷയില്ലാത്തവരായി മാറിപ്പോകുമായിരുന്നു. ഗുജറാത്തില്‍ മദ്യമില്ലാത്തതിനാലും അവിടുത്തകാര്‍ മദ്യമുപയോഗിക്കാത്തതിനാലുമാണ് അവര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നത്. മദ്യം തലമുറയുടെ സ്വപ്നം തന്നെ തകര്‍ത്തു കളയുന്നു. മദ്യം ഒഴുക്കുന്ന ഇന്നത്തെ സംസ്കാരം നമ്മുടെ നാടിനെ തകര്‍ത്തു കളയുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.