വൈദ്യുതി വണ്ടിയില്‍ വൈവിധ്യം നിറച്ച്‌ കുടുംബശ്രീ; 'അമ്മരുചി' നിരത്തുകളിലേക്ക്


കൊച്ചി: രുചി വൈവിധ്യങ്ങളുമായി ഇനി വൈദ്യുതി വണ്ടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെത്തും. അന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിഭവ സമൃദ്ധമായ ഭക്ഷണം എത്തിക്കാന്‍ സൗരോര്‍ജ വാഹനം തെരഞ്ഞെടുത്തത്. കളമശ്ശേരി നഗരസഭക്ക് കീഴിലുള്ള കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് 'അമ്മരുചി' എന്നപേരില്‍ ഭക്ഷണശാലകള്‍ ആരംഭിക്കുന്നത്. 30ന് മന്ത്രി എ.സി. മൊയ്തീന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ദേശീയ നഗര ഉപജീവനമിഷെന്‍റ ഭാഗമായി നഗരത്തിലെ ബി.പി.എല്‍ വിഭാഗത്തിലുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനോടനുബന്ധിച്ചാണ് കുംടുംബശ്രീക്ക് കീഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അത്യാധുനിക അടുക്കളയോടുകൂടിയ 10 വാഹനങ്ങള്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ കളമശ്ശേരി നഗരസഭയിലെ 10 പ്രധാന കവലകളില്‍ കച്ചവടത്തിനെത്തും. ആദ്യഘട്ടത്തില്‍ ഇടപ്പള്ളി കുനംതൈ ബീരാന്‍കുട്ടി നഗറിലെ 10 അംഗങ്ങളാണ് ഓരോ വാഹനത്തിെന്‍റയും ഗുണഭോക്താക്കള്‍.