കേരളത്തില്‍ പ്രതിദിനം അഞ്ച് ബലാത്സംഗം; ദേശീയ ശരാശരി 90

കാസര്‍കോട്: കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് ബലാത്സംഗ കേസുകള്‍. അതേസമയം, ദേശീയതലത്തില്‍ ഒരു ദിവസം 90 ബലാത്സംഗങ്ങള്‍ എന്നാണ് കേന്ദ്രത്തിെന്‍റ ഒൗദ്യോഗിക റിപ്പോര്‍ട്ട്.കേരളത്തില്‍ 2009ല്‍ 554 ബലാത്സംഗകേസുകളുണ്ടായത് 2016ല്‍ 1655 ആയി വര്‍ധിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2003, 2015 എന്നിങ്ങനെയാണ് വര്‍ധന. 2019െന്‍റ പൂര്‍ണ റിപ്പോര്‍ട്ട് എത്തിയിട്ടില്ലെങ്കിലും പ്രതീക്ഷിക്കുന്നത് 2000ല്‍പരം കേസുകളാണ്.

ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016വരെ സ്ത്രീകള്‍ക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കുത്തനെ വര്‍ധിക്കുകയായിരുന്നു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം കാര്യമായ മാറ്റമില്ലാതെ നീങ്ങുകയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് 2009ല്‍ 9354 കേസുകളാണുണ്ടായിരുന്നത്. ഇത് 2016ല്‍ 15,114 ആയി. എന്നാല്‍ 2017ല്‍ 14,263ഉം 18ല്‍ 13,736ഉം കേസുകളായി കുറയുന്ന പ്രവണ ദൃശ്യമായി. ഈ വര്‍ഷവും ഉയരാന്‍ സാധ്യതയില്ലെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ വെളിപ്പെടുത്തി.

അതേസമയം, പോക്സോ കേസില്‍ നേരിയ വര്‍ധന കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായുണ്ട്. പോക്സോ കേസ് ശക്തമാക്കിയതും 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കെതിരായ പ ീഡനത്തിന് ശിക്ഷ മരണം വെര ജീവപര്യന്തമാക്കിയതും സ്ത്രീസുരക്ഷാ നിയമം കര്‍ശനമാക്കിയതുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമെന്ന് 'ചൈല്‍ഡ് വെല്‍െഫയര്‍ സമിതി അധ്യക്ഷ അഡ്വ.പി.പി. ശ്യാമളാദേവി പ്രതികരിച്ചു. പോക്സോ കേസില്‍ ആദ്യത്തെ മരണം വരെ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്നാണുണ്ടായത്.

കേരളത്തെ അപേക്ഷിച്ച്‌ ദേശീയതലത്തില്‍ ഞെട്ടിക്കുന്ന തരത്തിലാണ് കണക്കുകള്‍. ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച്‌ ഒരു വര്‍ഷം 32,000കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടക്കുന്നു. നിയമം കര്‍ശനമാക്കിയത് വലിയ വിഭാഗം ജനങ്ങള്‍ അറിയുന്നില്ല എന്നതാണ് പ്രധാന കാരണമെന്നാണ് നിരീക്ഷണം. ഒന്നര ലക്ഷം ബലാത്സംഗ കേസുകളാണ് ഇന്ത്യന്‍ കോടതികളിലുണ്ടായിരുന്നത്. ഇതില്‍ 18,300 കേസുകള്‍ മാത്രമാണ് തീര്‍പ്പായത്.