എയര്‍ടെല്‍ കോളുകള്‍ക്ക് ഇനി പരിധിയില്ല

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍നിന്ന് ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാതെ കാള്‍ ചെയ്യാം. അണ്‍ ലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളില്‍ നടപ്പാക്കിയിരുന്ന ഫെയര്‍ യൂസേജ് പോളിസി (എഫ്.യു.പി) എയര്‍ടെല്‍ പിന്‍വലിച്ചു.നേരത്തെ 28 ദിവസത്തെ അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കാള്‍ പരിധി 1000 മിനിറ്റായും 84 ദിവസത്തെ പ്ലാനുകളില്‍ 3000 മിനിറ്റായും ഒരു വര്‍ഷത്തെ പ്ലാനുകളില്‍12,000 മിനിറ്റായും നിജപ്പെടുത്തിയിരുന്നു. ഈ പരിധിയാണ് എയര്‍ടെല്‍ പിന്‍വലിച്ചത്.

പുതിയ വരിക്കാരെ ലക്ഷ്യമിട്ട് 28 ദിവസത്തെ കാലാവധിയുള്ള 219, 449 രൂപയുടെ അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് ഓഫറുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചു. എല്ലാ പ്ലാനുകളിലും പുതിയ ഓഫര്‍ ലഭ്യമാണെന്ന് കമ്ബനി അറിയിച്ചു. 229 രൂപയുടെ പ്ലാനില്‍ പ്രതിദിനം ഒരു ജി.ബി നെറ്റും പരിധിയില്ലാതെ കോളും ലഭിക്കും. പ്രതിദിനം 100 എസ്.എം.എസും സൗജന്യമാണ്. 449 രൂപയുടെ പ്ലാനില്‍ 56 ദിവസമാണ് കാലാവധി. സൗജ്യ കാളുകള്‍ക്കൊപ്പം പ്രതിദിനം രണ്ടു ജി.ബി നെറ്റും 90 എസ്.എം.എസും സൗജന്യമാണ്.

അതേസമയം, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെല്‍ ലൈസന്‍സ് ഫീസ് ഇനത്തിലും സ്പെകട്രം യൂസേജ് ചാര്‍ജിനത്തിലും 35,586 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട് കമ്ബനിക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടിസ് നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ കമ്ബനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല