അലന്‍ മാവോയിസ്റ്റല്ല, ഭരണകൂടത്തിന് ഇരട്ടത്താപ്പ്; സര്‍ക്കാരിനെതിരേ അലന്‍റെ അമ്മ



കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിന്‍റെ അമ്മ. അലനെ ബോധപൂര്‍വം മറക്കുന്ന സഖാക്കള്‍ക്കു വേണ്ടി എന്ന സംബോധനയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണു ഭരണകൂടം ഇരട്ടത്താപ്പാണാണു കാണിക്കുന്നതെന്ന് അലന്‍റെ അമ്മ സബിത ശേഖര്‍ കുറ്റപ്പെടുത്തിയത്.

അലന്‍ മാവോയിസ്റ്റല്ല, തീവ്രവാദിയല്ല, അവനു മതമില്ല. അലന്‍ തികഞ്ഞ മതേതരവാദിയായിരുന്നു. എല്ലാ മതങ്ങളുടെയും നന്‍മകള്‍ അറിഞ്ഞാണു വളര്‍ന്നത്. അവന്‍റെ ചിന്തകള്‍ തീക്ഷണമാണ്. അവനെയാണു ഭരണകൂടം മാവോയിസ്റ്റാക്കി ജയിലില്‍ അടച്ചത്, ജാമ്യം നിഷേധിച്ച്‌ എന്‍ഐഎക്ക് കൈമാറിയത്- സബിത ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്‍റെ ഇരട്ടത്താപ്പുകള്‍ മനസിലാക്കി കൊണ്ടുതന്നെയാവണം കുട്ടികള്‍ സമരം ചെയ്യേണ്ടത്. അലനെ ബോധപൂര്‍വം മറക്കുന്ന സഖാക്കള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അമിത് ഷാ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഐഎക്കു വേണമെങ്കില്‍ സ്വമേധയാ കേസെടുക്കാം എന്നൊരു മുതിര്‍ന്ന സഖാവ് പറഞ്ഞു. എങ്കില്‍ പൗരത്വ ബില്ലിനു വേണ്ടി എന്തിനാണു സമരം നടത്തുന്നതെന്നും സബിത ചോദിക്കുന്നു.

ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കു വേണ്ടി ഇടപെടുന്ന ഭരണകൂടം ഈ കുട്ടികളെ മനപൂര്‍വം മറക്കുന്നതാണോ എന്നു ചോദിച്ച സബിത, സഖാവ് അലന്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ട്ടിയെ കെട്ടിപ്പെടുത്താന്‍ ഉണ്ടായിരുന്നെന്നും ഓര്‍മപ്പെടുത്തി.