രാജ്യവ്യാപക പ്രതിഷേധം തുടരുന്നു; രാജസ്ഥാനില്‍ മൂന്നു ലക്ഷം പേരുടെ റാലി




ന്യൂഡല്‍ഹി: പൗരത്വ നിയമഭ ഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 18 പേര്‍ കൊല്ലപ്പെട്ടു എന്നാണു റിപ്പോര്‍ട്ട്. പോലീസ് നടത്തിയ വെടിവയ്പിലല്ല, പ്രക്ഷോഭത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണു മരണമുണ്ടായതെന്നാണു പോലീസ് പറയുന്നത്.

ഡല്‍ഹിയില്‍ ഞായറാഴ്ചയും യുവാക്കളുടെ പ്രതിഷേധം നടന്നു. ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. കോണാട്ട് പ്ലേസില്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും കലാകാരന്‍മാരും പ്രതിഷേധത്തില്‍ അണിനിരന്നു. ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിസംബോധന ചെയ്തു സംസാരിച്ചു. ജാമിയയിലെ വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമാധാന സമരത്തെയും യെച്ചൂരി അഭിസംബോധന ചെയ്തു.

പ്രതിഷേധക്കാര്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നതിടെ കോണാട്ട് പ്ലേസില്‍ സ്റ്റെതസ്കോപ്പ് കഴുത്തിലണിഞ്ഞാണു ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. ലക്നോവില്‍ തിങ്കളാഴ്ച വരെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ജയ്പൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന റാലിക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് നേതൃത്വം നല്‍കി. രാത്രി എട്ടുമണി വരെ ജയ്പൂരില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയായിരുന്നു.

ഭരണഘടന സംരക്ഷണ റാലി എന്ന പേരില്‍ നടത്തിയ സമാധാന റാലിയില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തു എന്നാണ് ജയ്പുര്‍ പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞത്. സിപിഎം, സിപിഐ, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം റാലിയില്‍ പങ്കെടുത്തു.