അപകടസമയത്തു ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഓടിച്ചതു 120 കിലോമീറ്റര്‍ വേഗത്തില്‍




തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ ഓടിച്ചതു മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍. ഫോറന്‍സിക് സയന്‍സ് ലാബിന്‍റെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

വാഹനത്തിന്‍റെ വേഗം കണ്ടുപിടിക്കാന്‍ അന്വേഷണ സംഘം വെള്ളയന്പലത്തെ കഐഫ്സിക്കു മുന്നില്‍നിന്നുള്ള ദൃശ്യം ഫോറന്‍സിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോര്‍ട്ടുകളും ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി. വാഹനത്തിന്‍റെ വേഗത സംബന്ധിച്ച എന്‍എബിഎല്‍ അക്രഡിറ്റേഷന്‍റെ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട അന്തിമ റിപ്പോര്‍ട്ട് മാത്രമാണ് ഇനി നല്‍കാനുള്ളത്.

ഓഗസ്റ്റ് മൂന്നിനു തിരുവനന്തപുരം മ്യൂസിയത്തിനു സമീപമാണു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം മദ്യലഹരിയിലായിരുന്നെന്നു ദൃക്സാക്ഷികള്‍ ആരോപിച്ചിരുന്നു. കേസില്‍ ശ്രീറാം ഇപ്പോള്‍ ജാമ്യത്തിലാണ്.