തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂര്‍ ചാലിയം ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടരവര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി ബിര്‍ജുവാണ് അറസ്റ്റിലായത്. അറസ്റ്റോടെ ഇയാളുടെ അമ്മ ജയവല്ലിയുടെ മരണവും കൊലപാതകമാണെന്ന് തെളിഞ്ഞു. അമ്മയുടെ കൊലപാതകത്തില്‍ സഹായിച്ച സുഹൃത്ത് ഇസ്മയിലിനെയും ബിര്‍ജു വകവരുത്തുകയായിരുന്നു.
ഇസ്മയിലിന്റെ ശരീരഭാഗങ്ങളാണ് ബേപ്പൂരില്‍ കണ്ടെത്തിയത്. ഇസ്മയിലെനെ ഇയാള്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് ഇസ്മായില്‍. ഇയാള്‍ നാല് കേസുകളില്‍ പ്രതിയാണ്. ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടാന്‍ സഹായിച്ചത്.
2017 ജൂണ്‍ 28നാണ് ഇസ്മയിലിന്റെ ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. ചാലിയം കടല്‍ തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല് മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. എന്നാല്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
2017 ഒക്ടോബര്‍ നാലിന് പോലീസില്‍നിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെയാണ് കേസില്‍ തുമ്ബുണ്ടാകുന്നത്. ഇസ്മയിലിന് ഒരു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സുഹൃത്തുക്കളില്‍നിന്ന് മനസിലായതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇസ്മയിലിന്റെ അടുപ്പക്കാരെ അന്വേഷിച്ച പോലീസ് ഇയാള്‍ ജോലി ചെയ്തിരുന്ന ഭൂ ഉടമയിലേക്ക് എത്തി.
ഭൂ ഉടമയുടെ മകന് ബിര്‍ജുവുമായി ഇസ്മയിലിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ബിര്‍ജുവിനെ അന്വേഷിച്ച പോലീസിന് ഇയാള്‍ ചാലിയത്തുനിന്നും ഭൂമി വിറ്റുപോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബിര്‍ജുവിനെ തമിഴ്നാട്- കേരള അതിര്‍ത്തിയില്‍ വയനാട് ബക്കിക്കടുത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് വേഗമെത്താന്‍ പോലീസിനായി.
ബിര്‍ജുവും അമ്മ ജയവല്ലിയും തമ്മില്‍ സ്വത്തുക്കള്‍ സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ അമ്മയെ കൊല്ലാന്‍ ബിര്‍ജു നി രവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന് ക്വട്ടേഷന്‍ കൊടുത്തു. ഇസ്മായില്‍ ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഈ മരണത്തില്‍ അ സ്വഭാവികത അന്ന് തോന്നിയിരുന്നില്ല.
ജയവല്ലിയെ കൊന്നതിന് നല്‍കേണ്ട ക്വട്ടേഷന്‍ തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് ഇസ്മായിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതി ബിര്‍ജുവിന്റെ മൊഴി. പിന്നീട് ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു. അമ്മയുടെ പേരിലുള്ള സ്ഥലം 30 ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം ബിര്‍ജു വയനാട്ടിലേക്ക് താമസംമാറ്റി. അന്വേഷണ സംഘം വാട്സപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ അന്വേ ഷണം നടത്തിയപ്പോള്‍ തമിഴനാട് നീലഗിരി ജില്ലയിലെ മാങ്ങാവായിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
0 Comments