ഷഹീന്‍ ബാഗ് സമരക്കാരെ ഒഴിപ്പിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് നന്ദ കിഷോര്‍ ഗാര്‍ഗാണ് ഹര്‍ജി നല്‍കിയത്. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഇന്നലെ ഹര്‍ജിക്കാരന്‍ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനു മുന്പാകെ ഉന്നയിച്ചെങ്കിലും കേസ് ലിസ്റ്റ് ചെയ്യുന്ന കോടതി ഉദ്യോഗസ്ഥനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

നൂറു കണക്കിന് ആളുകള്‍ രണ്ട് മാസമായി സമരം തുടരുന്നതിനാല്‍ സ്ഥലത്തുള്ള ആളുകളുടെ സ്വൈര്യവിഹാരത്തെ ബാധിക്കുന്നുണ്ടെന്നും ഡല്‍ഹി- നോയിഡ റോഡിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പ്രതിഷേധത്തിന്‍റെ മറവില്‍ പല നിയമ ലംഘനങ്ങളും വലിയ ഗൂഡാലോചനകളും നടക്കുന്നതായി സംശയമുണ്ട്. ഇവരെ നീക്കം ചെയ്യാന്‍ നിയമപാലകര്‍ നടത്തിയ പല നീക്കങ്ങളും ഫലം കണ്ടില്ല. അതിനാല്‍ കോടതി അടിയന്തരമായി ഇടപെടണമെന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു