എപിഎല്‍കാരുടെ അരി വെട്ടിക്കുറച്ചു; ഫെബ്രുവരിയില്‍ രണ്ടുകിലോ അരി മാത്രം

കൊച്ചി; മുന്‍ഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാര്‍ഡുടമകള്‍ക്കു (എപിഎല്‍) അനുവദിച്ചിരുന്ന അരി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ജനുവരിയില്‍ പത്തു കിലോ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നല്‍കിയാല്‍ മതിയെന്നു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിലൂടെ വ്യക്തമാക്കി.

സെപ്റ്റംബറില്‍ 10 കിലോ, ഒക്ടോബറില്‍ ഏഴു കിലോ, നവംബറില്‍ അഞ്ചു കിലോ, ഡിസംബറില്‍ ഏഴു കിലോ എന്നിങ്ങനെ വിതരണം ചെയ്തു കൊണ്ടിരുന്ന അരിയാണ് എപിഎലുകാര്‍ക്കു വെട്ടിക്കുറച്ചിരിക്കുന്നത്.

ജില്ലയ്ക്കു ലഭ്യമായ സ്റ്റോക്കിന്‍റെയും കൃത്യമായി കണക്കാക്കിയുള്ള ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ ആട്ടയുടെ വിതരണത്തോത് ഒന്ന് അല്ലെങ്കില്‍ രണ്ട് കിലോയാക്കിയിട്ടുണ്ട്. കേരളത്തില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണു അരിയുടെ അളവ് വെട്ടികുറച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.