ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കിങ്കരി റോഡ്: കുടിയേറ്റ കാലത്തിന്റെ പഴക്കമുള്ള പാത ടാറിംഗ് നടത്താത്തതിൽ പ്രതിഷേധം
കേളകം: കാലങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായ നാരങ്ങത്തട്ട് - മുരിക്കിങ്കരി റോഡ് വികസനം ഇന്നും കുടിയേറ്റ കർഷകരുടെ സ്വപ്നമായി അവശേഷിക്കുന്നു. കുടിയേറ്റ കാലത്തിന്റെ പഴക്കമുള്ള പാത ടാറിംഗ് നടത്തണമെന്ന മലയോര നിവാസികളുടെ ആവശ്യം മാറി മാറി വന്ന സർക്കാരുകളോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പരിഗണിച്ചില്ല. വർഷങ്ങളായി പാതയുടെ അറ്റകുറ്റപണികൾക്കും അധികൃതർ ഫണ്ട് വകയിരുത്താതിരുന്നതാണ് റോഡ് തകർന്ന് ഗതാഗതം നിലക്കാൻ കാരണം .ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള മൺ പാത ടാറിംഗ് നടത്താത്തതിനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം ഉൾപ്പെടെ പ്രതിഷേധമുണ്ടാകുമെന്നാണ് പ്രദേശവാസിളുടെ മുന്നറിയിപ്പ്. അടക്കാത്തോട് മുതൽ - മുരിക്കിങ്കരി വരെ രണ്ട് കിലോമീറ്റർ ഭാഗം ടാറിംഗ് നടത്തിയതാണ്. അവിടം മുതൽ ശാന്തിഗിരി റോഡ് വരെ രണ്ട് കിലോമീറ്റർ പാത വികസിപ്പിക്കാൻ അധികൃതർ വിമുഖത തുടരുന്നതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണം.
0 Comments