സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേ കേസെടുത്ത പോലീസ് നടപടി വിവാദത്തില്‍

തിരുവനന്തപുരം: പ്രസ്ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടി വിവാദത്തില്‍. മാധ്യമപ്രവര്‍ത്തകരായ കടവില്‍ റഷീദ്, പി.ജി. സുരേഷ്കുമാര്‍ എന്നിവര്‍ക്കെതിരേയാണു കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തത്.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് കുറ്റകരമാവുന്ന അത്യപൂര്‍വ്വ ജനാധിപത്യ കീഴ്‌വഴക്കമാണ് കേരള പൊലീസ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി പറഞ്ഞു. സംഭവസമയം സ്ഥലത്തുപോലും ഇല്ലാതിരുന്ന പി.ജി. സുരേഷ്കുമാറിനെതിരേ വാട്സ് ആപ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണു ഗൂഢാലോചന ആരോപിച്ചു കേസെടുത്തത്. മുന്‍ ഡിജിപി എന്ന നിലയില്‍ ടി.പി. സെന്‍കുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസെടുക്കാനുള്ള സാഹചര്യമോ എന്തിന് കേസെടുത്തെന്നോ അറിയില്ലെന്നും ഡിജിപി കോഴിക്കോട്ട് പറ‍ഞ്ഞു. അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. കമ്മീഷണറാണ് കേസിന്‍റെ കാര്യങ്ങള്‍ നോക്കുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബാക്കി അന്വേഷിക്കാമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ടു പരിശോധന നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.