ബജറ്റ് പ്രഖ്യാപനത്തിന് തലേദിനം എല്‍.ഐ.സി വരുമാനം 1,228 കോടി

തിരുവനന്തപുരം: ഓഹരി വിറ്റഴിക്കല്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് അവതരണത്തിെന്‍റ തലേദിനം മാത്രം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷെന്‍റ വരുമാനം 1,228 കോടി രൂപ.

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എല്‍.െഎ.സി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന് ലാഭവിഹിതം നല്‍കിയത് 2,418.94 കോടിയും. ഇന്‍ഷുറന്‍സ് മേഖലയില്‍ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനികളെക്കാള്‍ പ്രീമിയം വരുമാനത്തിലും പോളിസി എണ്ണത്തിലും ഏറെ മുന്നില്‍ നില്‍ക്കുേമ്ബാഴാണ് ഒാഹരി വില്‍പന.

ഒമ്ബത് വര്‍ഷത്തിനിടെ ആയിരം കോടിയില്‍ അധികമാണ് എല്‍.െഎ.സി ലാഭവിഹിതമായി കേന്ദ്രത്തിന് നല്‍കിയത്. ലാഭവിഹിതത്തിെന്‍റ 95 ശതമാനവും എല്‍.െഎ.സി പോളിസി എടുത്തവര്‍ക്ക് ബോണസായി നല്‍കുന്നു. 1956ല്‍ അഞ്ച് കോടി രൂപ മുതല്‍മുടക്കിയാണ് എല്‍.െഎ.സി ആരംഭിച്ചത്. നിലവിലെ ആസ്തി 31.5 ലക്ഷം കോടി രൂപയും ലൈഫ് ഫണ്ട് (ആകെ ഫണ്ട്) 28.5 ലക്ഷം കോടിയുമാണ്.

ജനുവരിയിലെ കണക്ക് പ്രകാരം സ്വകാര്യ കമ്ബനികളെ അപേക്ഷിച്ച്‌ എല്‍.െഎ.സിയുടെ മാര്‍ക്കറ്റ് ഷെയര്‍ പ്രീമിയം വരുമാനത്തില്‍ 76 ശതമാനവും പോളിസി എണ്ണത്തിെന്‍റ കാര്യത്തില്‍ 72 ശതമാനവുമാണ്. 15 വര്‍ഷമായി ആഗോളാടിസ്ഥാനത്തില്‍ ക്ലെയിം സെറ്റില്‍മെന്‍റില്‍ എല്‍.െഎ.സി ഒന്നാമതാണ്- 99.35 ശതമാനം മുതല്‍ 99.99 ശതമാനം വരെ. ഒാഹരി വില്‍പനയിലൂടെ ഇതിെന്‍റ താളം തെറ്റും.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ കേന്ദ്ര സര്‍ക്കാറിെന്‍റ സെക്യൂരിറ്റികള്‍ക്ക് എല്‍.െഎ.സി നല്‍കിയത് 10,35,828 കോടി. സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റികളിലും മറ്റും 8,44,251 കോടി. സാമൂഹികസുരക്ഷ മേഖല- 2,61,027 കോടി, ഭവന മേഖല- 54,285 കോടി, റോഡ്, പാലം, തുറമുഖം, റെയില്‍വേ വികസനം - 65,620 കോടി, വൈദ്യുതി ആവശ്യം - 1,08,154 കോടി, ജലസേചനം, കുടിവെള്ള വിതരണം, സ്വീവറേജ് -1,500 കോടിയും ഇതുവരെ എല്‍.െഎ.സി നല്‍കി.

സാമൂഹികസുരക്ഷ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ േകാടിക്കണക്കിന് രൂപ നല്‍കിയ ഇൗ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്നത് രാജ്യത്തിെന്‍റ പശ്ചാത്തല വികസനത്തെ തന്നെ തകിടംമറിക്കുമെന്ന് എല്‍.െഎ.സി ഏജന്‍റ്സ് ഒാര്‍ഗനൈസേഷന്‍ ഒാഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പി.ജി. ദിലീപ് 'മാധ്യമ'ത്തോട് പറഞ്ഞു. ഒാഹരികള്‍ വിറ്റഴിക്കുന്നതോടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം ഇല്ലാതാവും. അതിനേക്കാള്‍ പോളിസി ഉപഭോക്താക്കള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന സോവറിന്‍ ഗാരന്‍റിയും ഇല്ലാതായേക്കും -ദിലീപ് കൂട്ടിച്ചേര്‍ത്തു.